2009, നവംബർ 27, വെള്ളിയാഴ്‌ച

അടി ?


അടിയോടടി - അടിക്കുറിപ്പ് എഴുതാം
കൂട്ടുകാര്‍ക്ക് അയച്ചു തരാം
പ്രസിദ്ധീകരിക്കാം.
************************************

 കൂട്ട്: അടിയോടടി മൂക്കില്‍ നിന്നു ചോര വരുന്നത് വരെ..

പെരുമഴക്കാലം

(നഷ്ട വര്‍ഷം:ഇക്കൊല്ലത്തെ മലവെള്ളവും നഷ്ടമായി,
ഇനിഅടുത്തതിനു നാടു പിടിക്കണം)
മഴക്കാലം ഒരു ആഘോഷം തന്നെയാണ്. ഇറയത്ത് ഇറ്റിറ്റ് വീഴുന്ന മഴ നീര്‍ത്തുള്ളിയില്‍ കൈകള്‍ നീട്ടുന്നതും,കടലാസ് തോണീ ഒഴുക്കുന്നതും, അതിരു കടന്ന് മുറ്റത്തെ മഴയില്‍ കുളിക്കുന്നതും...അങ്ങിനെ മഴ വറ്ഷത്താല്‍ വയലില്‍ വെള്ളം കേറിവരുന്നതും കാത്ത്, വെളുപ്പാന്‍ കാലത്ത് ശൂന്യമായ വയല്‍ കണ്ട് നിരാശയടഞ്ഞ ദിനങ്ങള്‍..എല്ലാം ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിയുന്നു.

കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ നീണ്ടതില്ല ... വയല്‍ പുഴയായി മാറി..മനസ്സില്‍ ആഹ്ലാദം തിര തല്ലി .. പിന്നെ വയലിന്‍റെ ഇരു കരകളിലും പലരും കുത്തിയിരിപ്പായി,മുങ്ങാന്‍ കുഴിയിടുന്നവര്‍.. മലക്കം മറിയുന്നവര്‍, മീന്‍ പിടുത്തക്കാര്‍, വാഴത്തട കൂട്ടിക്കെട്ടി ഇരു കരയിലേക്കും തുഴയുന്നവര്‍, തൊണ്ടര കെട്ടി നീന്തല്‍ പടിക്കുന്ന കുട്ടികള്‍ ദൂരങ്ങളില്‍ നിന്നും കുന്നിറങ്ങി വന്ന് മലവെള്ളം കാണ്‍ഊന്നവര്‍..വയലോര വാസികളെ തേടിയെത്തിയ വെള്ളത്തില്‍ അലക്കാന്‍ വരുന്ന പെണ്ണുങ്ങള്.... പര്യയിക്കയും ചന്ദ്രനും വലിയ തോണീയുമായി വരുമ്പോള്‍..കൂക്കി വിളി ,ആര്‍പ്പു വിളി അങ്ങിനെ വര്‍ഷക്കാലം ഞങ്ങളുടെ വയലില്‍ ഒരു വള്ളം കളീയുടെ ആഹ്ലാദതിമര്‍പ്പാണു സമ്മാനിക്കുന്നത്

(അന്ന് വാഴത്തടി - ഇന്ന ഫോറിന്‍ തോണി)
വെള്ളം താഴുന്നോ അതല്ല പൊന്ങ്ങുന്നോ എന്ന തര്‍ക്കം എല്ലാ വര്‍ഷത്തേയും പോലെ ഒരു വശത്ത്നടക്കുന്നുണ്ടായിരുന്നു.അതിനായ് കമ്പുകള്‍ കുത്തി അടയാളം വെച്ചിട്ടാണു കഞ്ഞി കുടിയ്ക്കാന്‍ പോകുന്നത് എന്നാല്‍ അത് പൊക്കി വെച്ചു പറ്റിക്കുക എന്നത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണു, തിരികെ കഞ്ഞി മോന്തി വരുന്ന കൂട്ടുകാര്‍ “ അയ്യോ വെള്ളം താണു..പോകുമ്പോള്‍ ഉള്ളതിലുമൊരടി താണൂ”...ഇത് മറയത്തിരുന്നു കേട്ട് ചിരിക്കാന്‍ ഞങ്ങള്‍..ഇതേ അനുഭവം മറിച്ചും ഉണ്ടാവും..അങ്ങിനെ ഒരു കോമ്പ്രമൈസ് എന്ന നിലക്ക് ഇരുവരും ഒരു നിഗമനത്തിലെത്തും..അതെ നിന്ന നില്പാ താണിട്ടുയില്ല പൊങ്ങീട്ടുയില്ലാ..
ആടിത്തിമര്‍ത്താറാടി ..പതിയെ നേരമിരുട്ടി..മ്ലാനമായ മുഖങ്ങള്‍.. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് തീരുമോ ഈ ആഘോഷം എന്ന ആദി ഞങ്ങളെ വേട്ടയാടി.. എങ്ങാനും മഴ നിന്നു പോകുമോ വെള്ളം താഴ്ന്നേക്കുമോ?
“മലവെള്ളമാ“ പോരാത്തതിനു തോരാത്ത മഴയും..നമ്മുടെ വീട്..ഒലിച്ച് പോകുമോ ? ബര്യന്ചനും തരിപ്പ ബാലനും പറയുകയായിരുന്നു..എങ്കിലും സംഗതി മേലോട്ടാണ് എന്നതില്‍ ഉള്ള് സന്തോഷിച്ചു. വെള്ളം താഴല്ലേ പടച്ചോനേ എന്ന പ്രാര്‍ത്ഥനയോടെ അടുത്ത പ്രാഭാതം പുലരുന്നതും കാത്ത് ഉറങ്ങാതെയുറങ്ങി..

അകലെ പള്ളി മിനാരത്തില്‍ ബാങ്കൊലി..പൂവന്‍ കോഴി കൂകി ..കാക്കകള്‍ കരഞ്ഞു..അവറ്റകളുടെ ശബ്ദത്തില് ദുഖം തളം കെട്ടിയിരുന്നു.. ഞങ്ങള്‍ മെല്ലെ പടിവാതില്‍ വാതില്‍ തുറന്നു..കണ്ണൂകള്‍ വയലിലേയ്ക്കെറിഞ്ഞു..അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു അത്..മലവെള്ളം മുറ്റത്തെത്തി നില്‍ക്കുന്നു..പാരാവാരം കണക്കെ, മേലെ പറമ്പിലെ വാഴതലപ്പുകള്‍ മാത്രം കാണാം..കോലായില്‍ കൂനിയിരിക്കുന്നു ബര്യന്‍ചനും തരിപ്പ കണ്ണനും..കൂടെ പെണ്ണുങ്ങളും പിള്ളാരും..ഒഴിഞ്ഞ് കിടന്നിരുന്ന തൊഴുത്തില്‍ കാലികള്‍ നിന്നു മോങ്ങുന്നു..എല്ലാം പ്രളയം ഇക്കരെയെത്തിച്ച അക്കരെക്കാര്‍..കീരി മൂലക്കാര്‍ ഒന്നടങ്കം കുടിയേരിയിരിക്കുന്നു.അതാ പിന്നെയും വരുന്നു തോണീകള്‍ നിറയെ ആള്‍ക്കാര്‍..ആര്‍പ്പു വിളിയും അട്ടഹാസവുമില്ലാതെ.. ഇത്ര ദുരിതം വിത്യ്ക്കുന്ന ഒന്നാണോ മലവെള്ളം ?

പ്രഭാതത്തിന്‍റെ ശാന്തതയില്‍ അങ്ങകലെ കടലിലെ കോളിളക്കം ഞാന്‍ കാതോര്‍ത്തു..പടച്ചവനേ പ്രപഞ്ചത്തിന്‍റെ സര്‍വ്വ താളവും തെറ്റിയോ? മഴ എന്നിട്ടും വാശിയാലെ തിമര്‍ക്കുകയല്ലോ..എല്ലാരും വിറങ്ങലിച്ചിരിക്കുന്നു.. ഇന്നലത്തെ ആഘോഷത്തിമര്‍പ്പ് ഓര്‍ത്തു. വെള്ളം കേറാന്‍ ആശിച്ചതിന്‍റെ ശിക്ഷയാണോ..ഞങ്ങള്‍ കൂട്ടുകാര്‍ ഭയപ്പാടോടെ പരസ്പരം നോക്കി..മുതിര്‍ന്നവര്‍ അപ്പോള്‍ മനം നൊന്തു പ്രാര്‍ത്തിക്കുന്നുണ്ടായിരുന്നു...“പുലര്‍ച്ചെ നോക്കുമ്പോ.. മുറ്റത്ത് മുട്ടിനു മേല്‍ വെള്ളായീര്ന്ന് ഇപ്പോ ലേശം വലിഞ്ഞിട്ടുണ്ട് വെള്ളം താഴുന്ന ലക്ഷണമാ ” തളം കെട്ടിയ നിശബ്ദതയെ ഭജ്ഞിച്ച് കുഞ്ഞമ്മതിക്ക പറഞ്ഞു.അതൊരു ആശ്വാസ മന്ത്രമായി തോന്നി. പടച്ചോനേ..ഇനിയൊരിക്കലും ഇമ്മാതിരി വെള്ളം കേറരുതേ.. അപ്പോള്‍ എന്‍റെ മനസ്സും പ്രാര്‍ത്ഥിക്കയായിരുന്നു.

റോഡ് തോടായപ്പോള്‍

2009, നവംബർ 24, ചൊവ്വാഴ്ച

മലവെള്ളക്കാഴ്ച്ചകള്‍


മലവെള്ളത്തിന്‍റെ ചില നേര്‍കാഴ്ച്ചകള്‍


















2009, നവംബർ 23, തിങ്കളാഴ്‌ച

ഒരു ചക്കയുടെ ദുരന്ത കഥ




  മിനിക്കഥ- അന്‍വര്‍ സെയ്ദ്
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, അന്ന് കുഞ്ഞാലി ആറാം ക്ലാസ്സില്‍ പഠിക്കുകയാവും. ക്ലാസില്‍ വൈകിയെത്തുന്നത് പതിവാക്കിയ കുഞ്ഞാലിയെ മാഷ് ശാസിക്കുമായിരുന്നു, എന്നാല്‍ അവന്‍ എന്തെങ്കിലും കാരണം പറഞ്ഞ് മാഷെ പറ്റിക്കും.
അങ്ങനെ ജനുവരിയിലെ തണുത്ത ഒരു പ്രഭാതം, കുഞ്ഞാലിയും കുഞ്ഞീബിയും തീകളത്തില്‍ ചെന്നു തീ കാഞ്ഞു കുളിരു മാറ്റി. ഇറയില്‍ തിരുകിയ ചിരട്ടയില്‍ നിന്നു ഉമിക്കരി എടുത്ത് പല്ല് തേച്ചു. കുഞ്ഞിയകത്ത് കേറിയപ്പോള്‍ തേന്‍ വരിക്കയുടെ മാസ്മര ഗന്ധം കുഞ്ഞാലിയെ ഉന്മാദ പുളകിതനാക്കി. നാക്കില്‍ വെള്ളമൂറി. അവനു ആക്രാന്തം മൂത്തു. എന്നാല്‍ ചക്കയുടെ കൈകാര്യ കര്‍ത്തവ്യം കുഞ്ഞീബിക്കാണു, രണ്ട് വയസ്സിന്‍റെ മൂപ്പാണ് ഈ അവകാശം അവള്‍ക്ക് നേടി കൊടുത്തത്. “ വലിയ മൂപ്പത്തി കുഞ്ഞാലിക്ക് നിരാശയായി. എന്താണു മാര്‍ഗ്ഗം അവന്‍റെ തലപുകഞ്ഞു.

കുഞ്ഞിബി ഇന്നു സ്കൂളില്‍ പോണില്ല എന്തായിരിക്കാം കാരണം, മറ്റൊന്നുമായിരിക്കില്ല - ഞാന്‍ പോയ തഞ്ചം നോക്കി ചക്ക മുഴുവന്‍ തിന്നു തീര്‍ക്കാനാവും മൂപ്പത്തിയുടെ പരിപാടിസമ്മതിക്കില്ല ഞാന്‍ആദി വ്യാധിയായി അവനില്‍ പടര്‍ന്നു…‘’പത്തായമേ ശരണമയ്യ‘’ കുഞ്ഞാലി നീര്‍നിമേഷനായി. കുഞ്ഞീബി ഉമ്മറത്ത് ഉരളില്‍ അരിയിടിക്കുകയാണു പുട്ടുണ്ടാക്കാന്‍..ഇതു തന്നെ പറ്റിയ സമയം ങ്യാഹ ഹ ഹ

ഞൊടിയിടയില്‍ മുഴുത്ത ചക്ക വാരിയെടുത്തു. ഇഴഞ്ഞിഴഞ്ഞ് ചായ്പില്‍ കയറി , കൊടുവാളെടുത്ത് വെട്ടി രണ്ടായി പകുത്തു..സംഗതി സക്സസ്..ഇനി പണ്ഡാരം കുഞ്ഞീബിയെങ്ങാനും വന്നേക്കുമോ !
വീണ്ടും പരിസരത്ത് കണ്ണുപരതി..ആരുമില്ല.മുറിയന്‍ചക്കയുമായികുഞ്ഞാലിപത്തായത്തിനുള്ളിലേയ്ക്ക്
ഊളിയിട്ടു. ഓരോന്നായി ചുളകള്‍ പിഴുതെടുത്ത് അണ്ണാക്കില്‍ തള്ളീ. അവന്‍റെ ഒടുക്കത്തെ ആക്രാന്തം !
ചക്കയുടെ സിംഹ ഭാഗവും അകത്താക്കി. ഇനി ചക്ക മടലെങ്ങാനും ബാക്കി വന്നാലായി. തീര്‍ക്കാനുള്ള
ബദ്ധപ്പാടില്‍ ചക്കച്ചേണീ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം നിലച്ചേക്കുമോ എന്നു ശങ്കിച്ചു പോയി
ക്ഫും ങ്ക്ഫും..ചുമയുടെ ശബ്ദം പത്തായത്തിനുള്ളില്‍ ഡീട്ടീയെസ് പ്രതീതി തീര്‍ത്തു. എലിപ്പെട്ടിയില്‍
കുടുങ്ങിയ എലിയെ പോലെ കുഞ്ഞാലി പത്തായത്തില്‍ പിടഞ്ഞു..

അതേസമയം, ചക്ക കാണാതെ പരവശയായി കുഞ്ഞീബി ഒടുക്കം ചായ്പിലെത്തി..അപ്പോഴാണു പത്തായത്തില്‍ പിടയുന്ന കുഞ്ഞാലിയെ കാണുന്നത്. അനിയന്‍റെ ആക്രാന്തത്തില്‍ ആദ്യം ദേശ്യം തോന്നിയെങ്കിലും കുഞ്ഞാലിയുടെ നിസ്സഹായാവസ്ഥയിലവള്‍ക്ക് ഖേദം തോന്നി..അങ്ങിനെ പതിയെ അവനെ പുറത്തെടുത്ത് വെളിയില്‍ കൊണ്ട് പോയി ഇരുത്തി. അപ്പോഴും കുഞ്ഞാലിയുടെ ചുമ നിലച്ചിരുന്നില്ല. കുഞ്ഞീബി പുറം തടവി, തലപിടിച്ചു കുലുക്കി,ഒപ്പം കുഞ്ഞാലി വായില്‍ വിരലിട്ടു ഓക്കാനിച്ചു..ബ് ഹുവാ ആഹ്.. കുഞ്ഞാലി അകത്താക്കിയതെല്ലാം ചറ പറാ പുറത്തായിഹാവൂ ന്തോരാശ്വാസം..കുഞ്ഞീബി അതെല്ലാം നീ വാരിയെടുത്തോ?

കണക്കായിപ്പോയ് ങ്ക്ക് തരാതെ തിന്നതിതിന്നു പടച്ചോന്‍ തന്ന ശിക്ഷയാ ഇത് ആക്രകൊതിയന്‍..
കുഞ്ഞീബി ചൊടിച്ചുമതിയെട്ടീ..പോ അകത്ത് തൊടങ്ങി രണ്ടും കൂടി ഗുലുമാല്‍.. ഉമ്മ ഇടപെട്ടു
അങ്ങിനെ കുഞ്ഞീബി ചായ്പ്പില്‍ കിടന്ന പാതിമുറിയാക്കിയ ചക്കയുമായി പോരാട്ടം തുടങ്ങി, കുഞ്ഞാലിക്ക്
ബാക്കി വെക്കാതെ മുഴുവന്‍ അവള്‍ തന്നെ അകത്താക്കി, ചെറിയ പ്രതികാര ബുദ്ധിയോടെ..

ഈ കരണം മറിച്ചിലിനിടയില്‍ സമയം പോയത് തീരെ അറിഞ്ഞിരുന്നില്ല..സമയനിഴല്‍ അപ്പോഴേക്കും നടുമുറ്റത്തെത്തിയിരുന്നു - അഥവാ മണി പത്ത്.. കുഞ്ഞാലി സട കുടഞ്ഞു..കയ്യില്‍ കിട്ടിയ ബുക്കുമായി
സ്കൂളിലേയ്ക്കോടി.. ക്ലാസിന്‍റെ പടിവാതിയ്ക്കല്‍ അവന്‍ പട്ടിയേ പോലെ കിതച്ചു. ദാമോദരന്‍ മാഷ്
ക്ലാസെടുത്തു നില്‍ക്കയായിരുന്നു..

തെല്ലിട കുഞ്ഞാലി ചിന്തയിലാണ്ടു..എന്ത് കാരണം പറയും ?! … ഇന്നലെ പശുകുത്താന്‍ വന്നു.. ചെളിയില്‍ വീണു എന്നൊക്കെ പറഞ്ഞൊപ്പിച്ചു ഇന്നെന്തു പറയും..? ഏന്തായാലും ചക്ക ദുരന്തം പരയേണ്ടെന്ന് വെച്ചു  അതെ അതു തന്നെ മനസ്സില്‍ ചില എഡിറ്റിങ്ങുകള്‍ രൂപപ്പെടുത്തുകയായിരുന്നു
 മാഷേ,
ഞാനല്പം വൈകി, ഇന്നലത്തെ ആ പശു ഇന്നു എന്നെ കുത്താന്‍ വരാന്‍ വൈകിയതിനാലാണു ഞാന്‍
എത്താന്‍ വൈകിയത്. ആയതിനാല്‍ എന്നെ ക്ലാസില്‍ കേറ്റണമെന്നപേക്ഷ. ആത്മഗതം ഗദ്ഗദമായി
പുറത്തേയ്ക്ക് തികട്ടികുഞ്ഞാലിയുടെ പ്രസ്ഥാവന കേട്ട് മാഷടക്കം ക്ലാസില്‍ കൂട്ടച്ചിരി
പ്രകമ്പനം കൊണ്ടു.

കുഞ്ഞാലീസ് കുഞ്ഞീബീസ് തമാശകള്‍ ഇനിയും (തുടരും) ഇന്‍ശാ അള്ളാ..