2009, ഡിസംബർ 30, ബുധനാഴ്‌ച
കുഞ്ഞുവിളയാട്ടം
2009, ഡിസംബർ 27, ഞായറാഴ്‌ച
അനന്തരഫലം (കവിത)
2009, ഡിസംബർ 15, ചൊവ്വാഴ്ച
patturumal 2 Risham held on 13/12/09
മാപ്പിള പാട്ടിന്‍റെ ആഴവും പരപ്പും മാലോകരുടെ മുന്നില്‍ ദ്റ്ശ്യ ശ്രാവ്യ വല്‍ക്കരിക്കുന്നതില്‍ കൈരളി ടി.വിയുടെ സംഗീത പരിപാടിയായ “പട്ടുറു മാല്‍ “ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണ്. രിഷാമിന്‍റെ ഈ പാട്ട് (മാര്‍ക്ക്:84) മാപ്പിളപ്പാട്ടിന്‍റെ ഇമ്പവും തനിമയും കൊണ്ട് സമ്പന്നമാണു. കേട്ട് മടുത്ത പതിവ് മംഗല്യപ്പാട്ടില്‍ നിന്നും ഭിന്നമായ ശീലുകള്‍ ആണ് പ്രേക്ക്ഷകര്‍ ഇഷ്ട്ടപ്പെടുക. അത്തരം ശ്രമം രിഷാം തുടരുമെങ്കില്‍ ഫൈനല്‍ പ്രതീക്ഷ അസ്ഥാനത്തല്ല തീര്‍ച്ച..ഹസീന ബീഗം പാടിയ “ അറബ് നട അമര സുധ ” യും (മാര്‍ക്ക്:88) ശ്രദ്ധേയമാണു നല്ല പവറുള്ള ശബ്ദം.. ഇവിടെ “ഹുസ്സൈന്‍” കുരിക്കളുടെ സംഗീതവും, ഒ.യം കരുവാരക്കുണ്ടിന്‍റെ വരികളും തീര്‍ക്കുന്ന മാസ്മരിക സംഗീതം ശ്രോദ്ധാക്കളെ ശരിക്കും ആനന്ദാത്തിലാറടിച്ചു എന്നു പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയല്ല. അന്‍വര്‍.
2009, ഡിസംബർ 11, വെള്ളിയാഴ്‌ച
അഭിമാനമോ..പണമോ..
കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി .. പറ്റിച്ചും പിടിച്ചു പറിച്ചും ആണെന്നും സംസാരം ഉണ്ട്. എങ്ങിനെയായാലും, സദാ ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലുഅഹങ്കാരത്തോടെ ആണ് മൊതലാളീടെ നടപ്പ് ! .. താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതുകുംബിടാന്‍ - വരുന്നവരെ മാത്രം സ്വീകരിച്ചു.
കൈക്കോട്ടു പണിക്കാരനായ ദാമു , അയല്‍ക്കാരനും,അഭിമാനിയും ആണ്. അയാള്‍ പണക്കാര്‍ക്ക് മുമ്പില്‍ വെറുതെ കുനിഞ്ഞില്ല ... അത് അബ്കാരിയെ ക്ഷുപിതനാക്കി .... കുറെ ആള്‍ക്കാര്‍ കൂടിയ - കവലയില്‍ തല ഉയര്‍ത്തി അബ്കാരിനില്‍ക്കുകയായിരുന്നു. കൂടെ നിന്നവര്‍ തൊട്ടു തലോടി വിധേയത്തം കാണിച്ചു .... അത് വഴിയെ - കൈക്കോട്ടും തോളിലേറ്റി ദാമു വരികയായിരുന്നു .. ദൃഷ്ടികള്‍ താഴ്ത്തി , മണ്ണോടു മാത്രം വിധേയത്തം കാട്ടി നടക്കുന്ന ദാമു ...
എടൊ ദാമൂ ഇങ്ങോട്ട് വരാന്‍.. അബ്ക്കാരി കാറി വിളിച്ചു. വിളിച്ചിടത്ത് ചെല്ലാതെ ദാമു നിര്‍വികാരനായി നിന്നു. എന്തുണ്ടായിട്ടാടാ ഈ നെഗളിപ്പ് !....താന്‍ ആരുവാ ഹും ..വെറും കൈക്കോട്ടു പണിക്കാരന്‍ അബ്കാരിയുടെ ആക്രോശം. പിന്നെ അങ്ങോട്ട് - ദാമുവിനെ അവമതിക്കാന്‍ തുടങ്ങി .... പ്രായേണ അതൊരു വാഗ്ഗ്വാദം ആയി പരിണമിച്ചു …
അബ്കാരി : നീ എന്‍റെ പണം കണ്ടിട്ടുണ്ടോ ?
ദാമു : എന്തേ, പേഴ്സ് പോക്കറ്റടിച്ചു പോയോ..
അബ്കാരി : എന്‍റെ പണത്തിന്‍റെ ഊക്ക് എന്തെന്നറിയോ..
ദാമു : അതേതായാലും എന്‍റെ കയ്യൂക്കിനോളം വരില്ല..എന്തേയ് കാണണോ..
അബ്കാരി : നിന്‍റെ ഈ അഹങ്കാരത്തിനു, നീ അനുഭവിക്കും.ഓലപ്പുരയിലാ താമസം
എന്നാല്‍ വലിയ തറവാടിയെന്നാ ഭാവം..
ദാമു : മേക്കിട്ട് കേറാന്‍ വന്നാല്‍ അങ്ങിനെ തോന്നണം..
അബ്‌കാരി: എടാ ദാമു നീ വെറും പുഴു.. എന്‍റെ ബംഗ്ലാവ് , കാര്‍ , ഏ സി , സ്വമ്മിംഗ് പൂള്‍ ...അങ്ങനെമുന്തിയ ജീവിതം നയിക്കുന്ന ഞാനെവിടെ കിടക്കുന്നു..എന്നോടാ നിന്‍റെ കളി
എന്നാല്‍ കേട്ടോളൂ ... ദാമു തിരിച്ചടിച്ചു .....തെല്ലു ദാര്‍ശനികതയോടെ !
എന്റെ ജീവിതം നിന്റെതിലും മുന്തിയതാ ...നീ പറഞ്ഞതിലും അധികം എനിക്കുണ്ട് എന്റെ ഓലപ്പുര..തരുന്ന സുഖം നിന്റെ ബന്ഗ്ലാവിനു കാണില്ല .. പിന്നെ ബലിഷ്ടമായ രണ്ടു കാലുള്ളപ്പോള്‍.. എനിക്കെന്തിനു കാര്‍ പാട വക്കില്‍ കുളവും , അതിനുമപ്പുറം പുഴയും ! എന്തിനു പിന്നെ ''സ്വിമ്മിംഗ് ഫൂള്‍''...... പിന്നെന്താ എസിയോ സദാ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റുള്ളപ്പോള്‍ ... എന്തിനത് പിന്നെന്തിനാ മൊയലാളീ പണം
ഇത് എല്ലാം എനിക്ക് ഓശാരമായി ദൈവം തരുന്നു ..... പകരമായി ഞാന്‍ ദൈവത്തെ നമിക്കുന്നു
നീയോ ! ഹ ...കഷ്ടം ...എല്ലാം വില കൊടുത്തു വാങ്ങി , ''ബോണ്‍സായി'' ആക്കി മേനി നടിക്കുന്നു നീ വലിയ ആള്‍ ദൈവമാകാന്‍ നോക്കുന്നു ...... എന്നിട്ട് ഞങ്ങള്‍ പാവങ്ങള്‍ നിന്നെ നമിക്കണത്രേ.. ലജ്ജാവഹം. എന്നെ കിട്ടില്ല വേറെ ആളെ നോക്കണം.തന്‍റെ ചെലവിലാണോ ഞാന്‍ കഴിയുന്നത്..!!!
അബ്കാരി ഇളിമ്ബ്യനായി...തരിച്ചു നിന്നു ! കൂടെ നിന്നവര്‍ ആര്‍ത്തു ചിരിച്ചു …
പണം എന്നത് ആപേക്ഷികം - വില ഒടുക്കാതെ കിട്ടിയ ജീവന്‍ ....തിരിച്ചു പോകുന്നതും വിലയില്ലാതെ...എല്ലാം ...പ്രകൃതി തരുന്നു ... എന്നിട്ടും , ചിലര് - ''ബോണ്‍സായി '' സംസ്കാരത്തിന്റെ അടിമകള്‍ …ആള്‍ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി പറയുന്നുണ്ടായിരുന്നു..
ദാമു അഭിമാനിയായി നടന്നകലുമ്പോള്‍ പിന്നാലെ അബ്‌കാരിയുടെ വിധേയരും അനുഗമിച്ചു…അബ്‌കാരി തലകുനിച്ച് വിയര്‍ത്തൊലിച്ച് നിന്നു. ആള്‍ബലം നഷ്ടപ്പെട്ട ഏതോ രാഷ്ട്രീയ്യ നേതാവിനെ പോലെ.
.............. ശുഭം ..............
2009, ഡിസംബർ 10, വ്യാഴാഴ്‌ച
മേട മാസപ്പുലരി കായലില്‍..
രചന : പൂവ്വച്ചല്‍ ഖാദര്‍
ഗായകന്‍ : കെ ജെ യേശുദാസ്
ആടിയും കതിരാടിയും..
നിന്‍ നീല നയന ഭാവമായി..
(മേട മാസപ്പുലരി..)
ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ആറ്റുകിളീ നിന്നെ കണ്ടു ഞാന്‍
പൂക്കൈതക്കാടിന്റെ രോമാഞ്ചം..
നിറയും വിരിയും കവിളില്‍ നാണമോ
കരളാകും തുടുമലരിന്‍ കവിതകള്‍..
(മേട മാസപ്പുലരി..)
കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാന്‍
കുട്ടനാടിന്റെ ഈ സൗന്ദര്യം..
നിറയും വിരിയും ചൊടിയില്‍ ദാഹമായ്
കവരാനായ് കൊതിതുള്ളുന്നെന്‍ ഹൃദയം..
(മേട മാസപ്പുലരി..)
2009, ഡിസംബർ 7, തിങ്കളാഴ്‌ച
വയലില്‍ ഒരു സായാഹ്നം
അന്ന് ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയല്‍ - ഇന്ന് ക്രിഷി നടത്താതെ പാഴ്ഭൂമിയാക്കിയ കാരണങ്ങള്‍ എന്തുമാവട്ടെ - ഓടിക്കളിച്ച് ഉല്ലസിക്കുന്ന കുരുന്നുകളുടെ പാദസ്പര്‍ശമേറ്റെങ്കിലും ഹര്‍ഷപുളകിത്മാവട്ടെ -
അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ക്ക്..
2009, ഡിസംബർ 6, ഞായറാഴ്‌ച
കടവത്തൂരിലെ മലവെള്ളം
മുതല പിടിത്തത്തിനായി കച്ചകെട്ടിയിറങ്ങിയ ചെറുപ്പക്കാരന്‍. ആശാന്‍ തുഴയുന്നത് നവീന മാത്ര്കയില്‍ തീര്‍ത്ത ഒരു ചങ്ങാടമാണ്. ഇതില്‍ രണ്ടാള്‍ക്കിരിക്കാനുള്ള സൌകര്യമേയുള്ളൂ.മൂന്നാള്‍ ഇരുന്നാല്‍ മുങ്ങുമെന്ന “തേക്കടി ദുരന്ത“ പാഠം അദ്ദേഹം ഉള്‍ക്കൊണ്ടു എന്നു വേണം കരുതാന്‍.
2009, ഡിസംബർ 1, ചൊവ്വാഴ്ച
മണക്കോട്ട് മൂല
2009, നവംബർ 30, തിങ്കളാഴ്‌ച
മായുന്ന വയല്‍ കാഴ്ച്ചകള്‍..
ഇയ്യശ്ശേരി തഴെ വയലില്‍ ചിത്രീകരിച്ചത്:
******************************************
അടുത്ത കാലം വരെയും ഈ വയല്‍ സജീവമായിരുന്നു,കടവത്തൂരങ്ങാടിയിലേക്ക് തെക്കുള്ളവര്‍ക്കും പെരിങ്ങത്തൂരങ്ങാടിയ്ക്ക് കിഴക്കുള്ളവര്‍ക്കും പോകാന്‍ ഒരു കുറുക്കു വഴിയായിരുന്നു.ഞാറ്റു വേലയില്‍ പകലന്തിയോളം മുഴുകുന്ന തൊഴിലാളികള്‍ വരമ്പത്തിരുന്നു കപ്പയും മത്തിയും കഴിക്കുമായിരുന്നു,ഞാറ്റു പാട്ടുകളാല്‍ മുഖരിതമാവുന്ന വിള നിലം,കലപ്പയേന്തി വരുന്ന കര്‍ഷകനും,മൂരിക്കൂട്ടങ്ങളും...അവയെ തെളീച്ച് ഉഴുതു മറിക്കുന്ന പാടവും അന്നു നിത്യ കാഴച്ചയായിരുന്നു, എന്നാലിന്നോ അതൊരുഗതകാല സ്മരണയിലൊതുങ്ങുന്നു.മഴക്കാലത്ത് പിരിയോലക്കുടയും,തൊപ്പിക്കുടയും വെച്ച് മണ്ണില്‍ പൊന്നു വിളയിച്ചിരുന്നു, ഇടിഞ്ഞ വരമ്പുകള്‍ പുനനിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ടയര്‍ ഉരുട്ടാന്‍ ആവേശമായിരുന്നു മൂര്‍ന്നു കിടയ്ക്കുന്ന പാടവയലില്‍,തുഷാര കണങ്ങള്‍ കാലിനെ കുളീരണീയിച്ചതും പുളകിതമായി തൊടുവാന്‍ പാച്ചില്‍ കളിച്ചതും,മണ്ണിന്‍റെ ഗന്ധം നാസരന്ദ്രങ്ങളെ ഉന്മത്താമാക്കിയതും മണ്ണൂരുട്ടി കോലങ്ങള്‍ ഉണ്ടാക്കിയതും..വയല്‍ വരമ്പില്‍ വീണു കിടക്കുന്ന ഞാറു വകഞ്ഞു മാറ്റി പാല്‍ മേടിക്കാന്‍ പോയ പ്രഭാതങ്ങള്‍..വേനലില്‍ രേഷനരി തോളിലേറ്റി വരുമ്പോള്‍ പാടത്തെ മണ്‍കട്ടകയ്ക്കിടയില്‍ മറിഞ്ഞ് പരവശനായതും എല്ലാം..ഇന്നലയെന്ന പോല്‍ മനസ്സില്‍ മിന്നി മറയുന്നു..
ഇന്നു വിജനമാണു ഈ പാടം, വല്ലവരുടെയും നിഴല്‍ പോലും കാണാന്‍ പ്രയാസം,എന്‍റെ വയലല്ലെങ്കിലും ഞാന്‍
സ്നേഹിച്ച വയല്‍, ഇന്നു വാടി തളര്‍ന്നു പോയതെന്തേ...അന്നത്തെ തിരയിളക്കുന്ന നെല്‍ വയല്‍,ഇന്നു ക്രിഷി
നടത്താതെ പാഴ്ഭൂമിയാക്കിയതെന്തേ...എല്ലാം പ്രക്ര്തി തരുന്നു, നാമോ പുറം തിരിഞ്ഞിരുന്നു കാലാട്ടുന്നു..എന്നിട്ട് പ്രക്റ്തി ഭംഗി ടി.വിയില്‍ കണ്ട് സായൂജ്യമടയുന്നു, അവര്‍ക്കെന്തിനു വയലും വയല്‍ കാഴച്ചയും!
മനയത്ത് താഴെ വയല്‍
2009, നവംബർ 27, വെള്ളിയാഴ്‌ച
അടി ?
പെരുമഴക്കാലം
കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ നീണ്ടതില്ല ... വയല്‍ പുഴയായി മാറി..മനസ്സില്‍ ആഹ്ലാദം തിര തല്ലി .. പിന്നെ വയലിന്‍റെ ഇരു കരകളിലും പലരും കുത്തിയിരിപ്പായി,മുങ്ങാന്‍ കുഴിയിടുന്നവര്‍.. മലക്കം മറിയുന്നവര്‍, മീന്‍ പിടുത്തക്കാര്‍, വാഴത്തട കൂട്ടിക്കെട്ടി ഇരു കരയിലേക്കും തുഴയുന്നവര്‍, തൊണ്ടര കെട്ടി നീന്തല്‍ പടിക്കുന്ന കുട്ടികള്‍ ദൂരങ്ങളില്‍ നിന്നും കുന്നിറങ്ങി വന്ന് മലവെള്ളം കാണ്‍ഊന്നവര്‍..വയലോര വാസികളെ തേടിയെത്തിയ വെള്ളത്തില്‍ അലക്കാന്‍ വരുന്ന പെണ്ണുങ്ങള്.... പര്യയിക്കയും ചന്ദ്രനും വലിയ തോണീയുമായി വരുമ്പോള്‍..കൂക്കി വിളി ,ആര്‍പ്പു വിളി അങ്ങിനെ വര്‍ഷക്കാലം ഞങ്ങളുടെ വയലില്‍ ഒരു വള്ളം കളീയുടെ ആഹ്ലാദതിമര്‍പ്പാണു സമ്മാനിക്കുന്നത്
റോഡ് തോടായപ്പോള്‍
2009, നവംബർ 24, ചൊവ്വാഴ്ച
2009, നവംബർ 23, തിങ്കളാഴ്‌ച
ഒരു ചക്കയുടെ ദുരന്ത കഥ
മിനിക്കഥ- അന്‍വര്‍ സെയ്ദ്
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, അന്ന് കുഞ്ഞാലി ആറാം ക്ലാസ്സില്‍ പഠിക്കുകയാവും. ക്ലാസില്‍ വൈകിയെത്തുന്നത് പതിവാക്കിയ കുഞ്ഞാലിയെ മാഷ് ശാസിക്കുമായിരുന്നു, എന്നാല്‍ അവന്‍ എന്തെങ്കിലും കാരണം പറഞ്ഞ് മാഷെ പറ്റിക്കും.
അങ്ങനെ ജനുവരിയിലെ തണുത്ത ഒരു പ്രഭാതം, കുഞ്ഞാലിയും കുഞ്ഞീബിയും തീകളത്തില്‍ ചെന്നു തീ കാഞ്ഞു കുളിരു മാറ്റി. ഇറയില്‍ തിരുകിയ ചിരട്ടയില്‍ നിന്നു ഉമിക്കരി എടുത്ത് പല്ല് തേച്ചു. കുഞ്ഞിയകത്ത് കേറിയപ്പോള്‍ തേന്‍ വരിക്കയുടെ മാസ്മര ഗന്ധം കുഞ്ഞാലിയെ ഉന്മാദ പുളകിതനാക്കി. നാക്കില്‍ വെള്ളമൂറി. അവനു ആക്രാന്തം മൂത്തു. എന്നാല്‍ ചക്കയുടെ കൈകാര്യ കര്‍ത്തവ്യം കുഞ്ഞീബിക്കാണു, രണ്ട് വയസ്സിന്‍റെ മൂപ്പാണ് ഈ അവകാശം അവള്‍ക്ക് നേടി കൊടുത്തത്. “ വലിയ മൂപ്പത്തി ” കുഞ്ഞാലിക്ക് നിരാശയായി. എന്താണു മാര്‍ഗ്ഗം അവന്‍റെ തലപുകഞ്ഞു.
കുഞ്ഞിബി ഇന്നു സ്കൂളില്‍ പോണില്ല എന്തായിരിക്കാം കാരണം, മറ്റൊന്നുമായിരിക്കില്ല - ഞാന്‍ പോയ തഞ്ചം നോക്കി ചക്ക മുഴുവന്‍ തിന്നു തീര്‍ക്കാനാവും മൂപ്പത്തിയുടെ പരിപാടി. സമ്മതിക്കില്ല ഞാന്‍…ആദി വ്യാധിയായി അവനില്‍ പടര്‍ന്നു…‘’പത്തായമേ ശരണമയ്യ‘’ കുഞ്ഞാലി നീര്‍നിമേഷനായി. കുഞ്ഞീബി ഉമ്മറത്ത് ഉരളില്‍ അരിയിടിക്കുകയാണു പുട്ടുണ്ടാക്കാന്‍..ഇതു തന്നെ പറ്റിയ സമയം ങ്യാഹ ഹ ഹ…
ഞൊടിയിടയില്‍ മുഴുത്ത ചക്ക വാരിയെടുത്തു. ഇഴഞ്ഞിഴഞ്ഞ് ചായ്പില്‍ കയറി , കൊടുവാളെടുത്ത് വെട്ടി രണ്ടായി പകുത്തു..സംഗതി സക്സസ്..ഇനി പണ്ഡാരം കുഞ്ഞീബിയെങ്ങാനും വന്നേക്കുമോ !
വീണ്ടും പരിസരത്ത് കണ്ണുപരതി..ആരുമില്ല.മുറിയന്‍ചക്കയുമായികുഞ്ഞാലിപത്തായത്തിനുള്ളിലേയ്ക്ക്
ഊളിയിട്ടു. ഓരോന്നായി ചുളകള്‍ പിഴുതെടുത്ത് അണ്ണാക്കില്‍ തള്ളീ. അവന്‍റെ ഒടുക്കത്തെ ആക്രാന്തം !
ചക്കയുടെ സിംഹ ഭാഗവും അകത്താക്കി. ഇനി ചക്ക മടലെങ്ങാനും ബാക്കി വന്നാലായി. തീര്‍ക്കാനുള്ള
ബദ്ധപ്പാടില്‍ ചക്കച്ചേണീ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം നിലച്ചേക്കുമോ എന്നു ശങ്കിച്ചു പോയി
ക്ഫും ങ്ക്ഫും..ചുമയുടെ ശബ്ദം പത്തായത്തിനുള്ളില്‍ ഡീട്ടീയെസ് പ്രതീതി തീര്‍ത്തു. എലിപ്പെട്ടിയില്‍
കുടുങ്ങിയ എലിയെ പോലെ കുഞ്ഞാലി പത്തായത്തില്‍ പിടഞ്ഞു..
അതേസമയം, ചക്ക കാണാതെ പരവശയായി കുഞ്ഞീബി ഒടുക്കം ചായ്പിലെത്തി..അപ്പോഴാണു പത്തായത്തില്‍ പിടയുന്ന കുഞ്ഞാലിയെ കാണുന്നത്. അനിയന്‍റെ ആക്രാന്തത്തില്‍ ആദ്യം ദേശ്യം തോന്നിയെങ്കിലും കുഞ്ഞാലിയുടെ നിസ്സഹായാവസ്ഥയിലവള്‍ക്ക് ഖേദം തോന്നി..അങ്ങിനെ പതിയെ അവനെ പുറത്തെടുത്ത് വെളിയില്‍ കൊണ്ട് പോയി ഇരുത്തി. അപ്പോഴും കുഞ്ഞാലിയുടെ ചുമ നിലച്ചിരുന്നില്ല. കുഞ്ഞീബി പുറം തടവി, തലപിടിച്ചു കുലുക്കി,ഒപ്പം കുഞ്ഞാലി വായില്‍ വിരലിട്ടു ഓക്കാനിച്ചു..ബ് ഹുവാ ആഹ്.. കുഞ്ഞാലി അകത്താക്കിയതെല്ലാം ചറ പറാ പുറത്തായി…ഹാവൂ ന്തോരാശ്വാസം..കുഞ്ഞീബി അതെല്ലാം നീ വാരിയെടുത്തോ?
കണക്കായിപ്പോയ് “ ങ്ക്ക് തരാതെ തിന്നതിതിന്നു പടച്ചോന്‍ തന്ന ശിക്ഷയാ ഇത് ” ആക്രകൊതിയന്‍..
കുഞ്ഞീബി ചൊടിച്ചു. മതിയെട്ടീ..പോ അകത്ത് തൊടങ്ങി രണ്ടും കൂടി ഗുലുമാല്‍.. ഉമ്മ ഇടപെട്ടു…
അങ്ങിനെ കുഞ്ഞീബി ചായ്പ്പില്‍ കിടന്ന പാതിമുറിയാക്കിയ ചക്കയുമായി പോരാട്ടം തുടങ്ങി, കുഞ്ഞാലിക്ക്
ബാക്കി വെക്കാതെ മുഴുവന്‍ അവള്‍ തന്നെ അകത്താക്കി, ചെറിയ പ്രതികാര ബുദ്ധിയോടെ..
ഈ കരണം മറിച്ചിലിനിടയില്‍ സമയം പോയത് തീരെ അറിഞ്ഞിരുന്നില്ല..സമയനിഴല്‍ അപ്പോഴേക്കും നടുമുറ്റത്തെത്തിയിരുന്നു - അഥവാ മണി പത്ത്.. കുഞ്ഞാലി സട കുടഞ്ഞു..കയ്യില്‍ കിട്ടിയ ബുക്കുമായി
സ്കൂളിലേയ്ക്കോടി.. ക്ലാസിന്‍റെ പടിവാതിയ്ക്കല്‍ അവന്‍ പട്ടിയേ പോലെ കിതച്ചു. ദാമോദരന്‍ മാഷ്
ക്ലാസെടുത്തു നില്‍ക്കയായിരുന്നു..
തെല്ലിട കുഞ്ഞാലി ചിന്തയിലാണ്ടു..എന്ത് കാരണം പറയും ?! … ഇന്നലെ പശുകുത്താന്‍ വന്നു.. ചെളിയില്‍ വീണു എന്നൊക്കെ പറഞ്ഞൊപ്പിച്ചു ഇന്നെന്തു പറയും..? ഏന്തായാലും ചക്ക ദുരന്തം പരയേണ്ടെന്ന് വെച്ചു അതെ അതു തന്നെ മനസ്സില്‍ ചില എഡിറ്റിങ്ങുകള്‍ രൂപപ്പെടുത്തുകയായിരുന്നു
മാഷേ,
ഞാനല്പം വൈകി, ഇന്നലത്തെ ആ പശു ഇന്നു എന്നെ കുത്താന്‍ വരാന്‍ വൈകിയതിനാലാണു ഞാന്‍
എത്താന്‍ വൈകിയത്. ആയതിനാല്‍ എന്നെ ക്ലാസില്‍ കേറ്റണമെന്നപേക്ഷ. ആത്മഗതം ഗദ്ഗദമായി
പുറത്തേയ്ക്ക് തികട്ടി…കുഞ്ഞാലിയുടെ പ്രസ്ഥാവന കേട്ട് മാഷടക്കം ക്ലാസില്‍ കൂട്ടച്ചിരി
പ്രകമ്പനം കൊണ്ടു.
കുഞ്ഞാലീസ് കുഞ്ഞീബീസ് തമാശകള്‍ ഇനിയും (തുടരും) ഇന്‍ശാ അള്ളാ..
2009, നവംബർ 16, തിങ്കളാഴ്‌ച
എന്‍റെ രചനകള്‍
പ്രവാസ മൗന നൊമ്പരം
************************
ഉരുകുന്ന വെയിലില്‍
പണിയുന്നൊരീ ഞങ്ങള്‍
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍
ഒന്നിനു പകരം - തരും
പതിമ്മൂന്നെന്നനുപാതം
എല്ലരേം മാടി
വിളിക്കുന്ന-പ്രത്യാശ
എങ്കിലും
വെന്തിടും നാളുകള്‍
നെടുവീര്‍പ്പില്‍ ആന്യമായ്
ഭഗ്നാശനായ് തിരികേ
പറന്നിടുമ്പോള്‍
കഷ്ടം ഹാ
നേടുവാന്‍ വന്നൊരീ
വാഗ്ദത്ത ഭൂമിയും
വാ പിളര്‍ക്കുന… Continue
സ്വര്‍ഗ്ഗ പൂങ്കാവനം
*****************
ഇന്നലേകള്‍ തീര്‍ത്ത കാലുഷ്യങ്ങള്‍ക്കൊടുവില്‍
ഇന്നിന്റെ യാഥാര്‍ത്ഥ്യം എന്നോട് പറഞ്ഞു
നമുക്കു പോകാം സ്വസ്ഥമാം ഒരിടത്തേയ്ക്ക്
ജാഡയും കാപട്യവുമില്ലാത്ത പച്ചയാം
മനുജര്‍ക്കിടയിലേക്ക്
ഹിംസയും ചൂഷണവുമില്ലാത്ത
സ്വഛമായി ഒഴുകുന്ന നദിക്കരയിലേക്ക്
അവിടേ,ഹരിതാഭമാം വയലേലകളില്‍
തിരയിളക്കുന്ന തെന്നലുണ്… Continue
പൊട്ടന്‍ കുഞ്ഞിയേതും - പിന്നെ - കൊട്ടീമ്പി കുമാരനും
*************************************************
മടവത്തൂര്‍ ഗ്രാമനിവാസികള്‍ക്കു എന്നും പൊട്ടിച്ചിരിചചു ഹരം കൊള്ളാന്‍ വിധിക്കപ്പെട്ട രണ്ട് കഥാ പാത്രങങളാണ്ഇരുവരും... സീരിയലും കോമടിയും അരങ്ങു വാഴുന്നതിന്നു മുംബേ ജനിച്ച താരങ്ങളില്‍ താരങ്ങള്‍ ...
വെറും കുമാരനായി ജനിച്ച - കുമാരന്‍ , ജീവിത യാത്രയില്‍ എവിടെയോ ഇടിച്ച് കൊട്ടീമ്ബി കുമാരനായി , നാട്ടുകാര്‍ ആക്കി എന്നതാവും കൂടുതല്‍ ശരി. ഇയാള്‍ടെ അങ്ങാടി പ്രവേശമാണ് പുകിലുകള്‍ക്കു തുടക്കം കുറിക്കുന്നത് , കൊട്… Continue
പശ്ചാതാപം - കവിത
**************************
പരകോടി യുഗങ്ങള്‍ പിറകേ...
ശൂന്യതയിലൊരു പിണ്ഡം
അനാദിയില്‍, സാന്ദ്രത തന്‍
പാരമ്യതയില്‍ മഹാ വിസ്ഫോടനം
പദാര്‍ത്ഥ വികാസ പരിണിതിയില്‍
തണുത്തുറഞ്ഞു ഖര രൂപമാര്‍ന്നു
കിടപ്പിതല്ലോ വിസ്മയപ്രപഞ്ചം
പരകോടി ജീവല്‍ തുടിപ്പുകള്‍ കാണ് വൂ
അതിലൊരു വിവേക ബുദ്ധിയാല്‍
പുഞ്ചിരി തൂകി ഇരിപ്പതോ മനുഷ്യന്‍
അറുനൂ… Continue
സമവാക്യം (കവിത)
***********************
സത്യം
പുറം തിരിഞ്ഞിരുന്നു
കാലാട്ടുകയോ
തമസ്സിനെ കീറി മുറിക്കും
ഉദയസൂര്യനാകാതെ
സ്വന്ത - ബന്ധങ്ങള്‍ തന്‍
പങ്കു വെക്കലുകള്‍
സ്നേഹവായ്പ്പുകള്‍
സഹായഹസ്തങ്ങള്‍
സര്‍വ്വം -
തേടുവോര്‍ക്കേവര്‍ക്കും
നേടാന്‍ അര്‍ഹതയില്ലയോ
പണമോ കുലമഹിമയോ
തത് -പ്രമാണം
ഇവിടെ 'മൂന്നുമേഴു'മാവില്ല - പത്ത്
ചേര… Continue
പരമാര്‍ത്ഥം !
****************
നേരറിയാന്‍ ...നേരത്തെ അറിയാന്‍
നേരം വെളുപ്പിനേ കാത്തിരുന്നൂ ..
പത്രത്താളുകള്‍, ഹ്രസ്വ ദര്‍ശിനികള്‍
ആഗോള ബന്ധിത സങ്കേതങ്ങള്‍ ..
മിക്കതും ആവാഹിച്ചഭംഗുരം -
തരിച്ചു പോയെന്‍ മനം
സത്യത്തെ വ്യത്യസ്തമായ്
കൊല ചെയ്ത വാര്‍ത്തകള്‍
നിഴലുകള്‍ക്ക് ആള്‍രൂപം ചാര്‍ത്തിയ രചനകള്‍
നേരിന്റെ നെറുകയില്‍ നോ… Continue
ആദ്റ്ശ്യ കരങ്ങള്‍ - അനുഭവകഥ
***********************************
മയ്യഴിപ്പാലം നടുങ്ങി !
എന്‍റെ ഹൈസ്കൂള്‍ കാലം ....,
മിക്കവാറും പടിത്തമല്ല , പഠിപ്പ് മുടക്കലാണെന്ന് പറയട്ടെ ..!
ഞാനതിനു ഉത്തരവാദിയല്ല - സമരം ചെയ്യുന്ന കുട്ടികളും ,
അതിലേക്കു തള്ളി വിടുന്ന പാര്ട്ടിക്കാരുമാണ് ... എന്തിനീ സമരങ്ങള്‍ ..?
ഇന്നും എനിക്ക് ഉത്തരം ഇല്ല !. എന്നാലും സമരം - ഒരു സൌകര്യമായിരുന്നു .
നമുക്ക് കഥ പറയാം .......
അങ്ങിനെയിരിക്കെ , വന്നു ഭവിച്ച ഒരു സമര ദിനം ,
പത്തരയായിരിക്കും .. ലോങ്ങ് ബെല്‍ അടിച്ചു .
എല്ലാം ശുഭം ...ആയുഷ്മാന്‍ ഭവഃ ..സമരം ജയിച്ചേ .....സ്കൂള്‍ വിട്ടേ ..
ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികള്‍ ഒത്തു ക… Continue
കൈക്കോട്ടു പണിക്കാരന്‍!(ദാമു)
**********************************
കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി
പറ്റിച്ചും ......പിടിച്ചു പറിച്ചും , ആണെന്നും സംസാരം ഉണ്ട് ,
എങ്ങിനെയായാലും -
സദാ ....... ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലു അഹങ്കാരത്തോടെ
ആണ് മൊതലാളീടെ നടപ്പ് ! ..
താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതു കുംബിടാന്‍ -
വരുന്നവ… Continue
ഞാന്‍, സദാ തിരക്കിലാണ് .. !( കവിത )
******************************************
ഒന്നുമല്ലാതിരുന്ന - അന്ന് ഞാന്‍ കവിത എഴുതിയില്ല
കണ്ണീരും , പുഞ്ചിരിയും അതിന്റെ - നനവും , ഗന്ധവും
കവിതാ ശകലമായ് അന്നെന്റെ ഉള്ളിലൊതുക്കി -
പുറത്ത് ഞാന്‍ വെളുക്കെ ചിരിച്ചു
പുലരി മഞ്ഞില്‍ - ഞാറിന്‍ തുമ്പുകള്‍ തലോടി,
അന്ന് ഞാന്‍ പാട വരമ്പില്‍ - നടക്കുമായിരുന്നു
വൃക്ഷ തണലില്‍ - മന്ദമാരുതനില… Continue
ഇന്നും പഠിപ്പ് മുടക്കം ...ഇന്നലെയും - അതെ !(ചെറു കഥ )
***********************************************************
അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ..
ആടി തിമര്ത്ത യു.പി കാലഘട്ടം താണ്ടി - തെല്ലു വലുതായെന്നു അഹങ്കരിക്കാന്‍ തോന്നുന്ന കാലം .....
ഇനി കുട്ടിക്കളി ഒക്കെ നിര്‍ത്തണം ,അങ്ങകലെ ബസ്സിലൊക്കെ യാത്ര ചെയ്തു പഠിക്കാന്‍ പോണം
തരാതരം വേഷ ഭൂഷാധികളും , ഭാവ ഹാവാധികളും വേണം ...
അങ്ങിനെ ഞാന്‍ ഇഷ്ടപ്പെട്ട .....ടയര്‍ ഉര്ട്ടിക്കളിയും , പന്തല് കെട്ടി പീടിക കച്ചോടം നടത്തിയതും -
ചിരട്ടകള്‍ കൂട്ടി ക്കെട്ടി മൈക്ക് സെറ്റ് ആക്കി ...സമ്മേളനം കളിച്ചതും ......എല്ലാം പതിയെ മറക്കണം
മനസ്സില്‍ വിഷമം തോന്നാതിരുന്നില്ല
അങ്ങി… Continue
**************************************
**************************************
കളിവീട്- ചെറുകഥ
Comment by NeeLPaL- അന്‍വര്‍ സെയീദ് on May 17, 2009 at 3:36pm
- Delete Comment
thanks....sha-ain !
Comment by sha-ain@Shakir on May 17, 2009 at 3:32pm
- Delete Comment
കുറെ ഏറെ പിറകോട്ടു പോയല്ലോ. ഞങ്ങളെയും കൊണ്ട്. ഭാവുകങ്ങള്‍
Comment by NeeLPaL- അന്‍വര്‍ സെയീദ് on May 17, 2009 at 2:16am
- Delete Comment
thanx, jamal, and latha....here is one more story link ......pls read it see next post ''ഇന്നും പഠിപ്പ് മുടക്കം .......ഇന്നലെയും അതെ'' !........
Comment by Latha Johnson on May 16, 2009 at 10:05pm
- Delete Comment
eniume ezuthanam, orkkuka eniyum orkkuka nalla nalla kadha eniyum varate
Comment by jamal karuvannur 0505429856 on May 16, 2009 at 9:40pm
- Delete Comment
Nallarasam Unduta Cherupam Manasil Odiyethi Marakatha krusudikal Alle Veendum Azhuduka
Comment by NeeLPaL- അന്‍വര്‍ സെയീദ് on May 16, 2009 at 9:32pm
- Delete Comment
അഭ്പ്പ്രായത്തിനു ഏറ്റം നന്ദി - മിനു പ്രേമ്... ഞാന്‍ ഒന്നുമല്ലാതിരുന്ന ആ കാലം തന്നെ ! എനിക്കേറ്റം ഇഷ്ടം ..... കണ്ണീരിന്റെ നനവും പുഞ്ചിരിയുടെ പ്രകാശവും... ഇടകലര്‍ന്ന ആ നാള്വഴികള്‍ !
Comment by NeeLPaL- അന്‍വര്‍ സെയീദ് on May 16, 2009 at 9:24pm
- Delete Comment
sherrif സാര്‍ ...നിങ്ങള്‍ ഒക്കെ എനിക്ക് പ്രചോടനമാകുന്നതില്‍ - ഏറെ നന്ദിയുണ്ട് !
Comment by NeeLPaL- അന്‍വര്‍ സെയീദ് on May 16, 2009 at 9:23pm
- Delete Comment
വായിക്കുകയും അഭിപ്രായം രേകപ്പെദുത്തുകയും ചെയ്ത മഹ്ബൂബ്,ഷിഹാബ് ഷുക്കൂര്‍,ദീപിക......എലാര്‍ക്കും നന്ദി !
Comment by Minuprem on May 16, 2009 at 9:17pm
- Delete Comment
കഴിഞ്ഞ കാലത്തെ കുറിച്ച് മങ്ങിയ കുറെ ഓർമ്മകൾ എന്നും മനസ്സിലുണ്ടാകും ഏവർക്കും അല്ലേ.....ബാല്യനാളുകളിലേക്ക് ഒന്നു പോയി വന്നു ഞാനും....
Comment by ദീപിക @ മഴത്തുള്ളി ഗ്രാമം on May 16, 2009 at 7:31pm
- Delete Comment
nashtavasamtham ,,,,baalyakaala samaranakal..