2009, ഡിസംബർ 11, വെള്ളിയാഴ്‌ച

അഭിമാനമോ..പണമോ..


കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി .. പറ്റിച്ചും പിടിച്ചു പറിച്ചും ആണെന്നും സംസാരം ഉണ്ട്. എങ്ങിനെയായാലും, സദാ ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലുഅഹങ്കാരത്തോടെ ആണ് മൊതലാളീടെ നടപ്പ്‌ ! .. താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതുകുംബിടാന്‍ - വരുന്നവരെ മാത്രം സ്വീകരിച്ചു.
പൈസക്കാരനായാല്‍ മാത്രം പോരാ,ഭക്തിയുമുണ്ടെങ്കിലേ നാട്ടില്‍ വലിയ മതിപ്പുണ്ടാകൂ എന്നതിനാല്‍ അതിനും ആശാന്‍ തയാറായി.അങ്ങിനെ അമ്പലക്കമ്മറ്റി സെക്രട്ടറിയായി. ഇനി ഐഡിയാ സ്റ്റാറാകാനും വേണെങ്കീ തയാര്‍, കലാപരമായി മുഖം തിരിഞ്ഞു നില്‍ക്കുന്ന നാട്ടുകാര്‍ ആയതിനാല്‍,ഏതായാലൂം ആ മെനക്കേടുണ്ടായില്ല.
പൈസേം ഭക്തിയും സാമാന്യം വലിയ കുടവയറുമുണ്ടെങ്കില്‍ അയാള്‍ മാത്ര്കായോഗ്യനായി.മുന്‍ കാല ദുര്‍നടപ്പുകള്‍ അതോടെ മാലോകര്‍ മറന്നു കൊടുക്കും..പിന്നെ മിസ്റ്റര്‍ ക്ലീന്‍.
കൈക്കോട്ടു പണിക്കാരനായ ദാമു , അയല്‍ക്കാരനും,അഭിമാനിയും ആണ്. അയാള്‍ പണക്കാര്‍ക്ക് മുമ്പില്‍ വെറുതെ കുനിഞ്ഞില്ല ... അത് അബ്കാരിയെ ക്ഷുപിതനാക്കി .... കുറെ ആള്‍ക്കാര്‍ കൂടിയ - കവലയില്‍ തല ഉയര്‍ത്തി അബ്കാരിനില്‍ക്കുകയായിരുന്നു. കൂടെ നിന്നവര്‍ തൊട്ടു തലോടി വിധേയത്തം കാണിച്ചു .... അത് വഴിയെ - കൈക്കോട്ടും തോളിലേറ്റി ദാമു വരികയായിരുന്നു .. ദൃഷ്ടികള്‍ താഴ്ത്തി , മണ്ണോടു മാത്രം വിധേയത്തം കാട്ടി നടക്കുന്ന ദാമു ...

എടൊ ദാമൂ ഇങ്ങോട്ട് വരാന്‍.. അബ്ക്കാരി കാറി വിളിച്ചു. വിളിച്ചിടത്ത് ചെല്ലാതെ ദാമു നിര്‍വികാരനായി നിന്നു. എന്തുണ്ടായിട്ടാടാ ഈ നെഗളിപ്പ്‌ !....താന്‍ ആരുവാ ഹും ..വെറും കൈക്കോട്ടു പണിക്കാരന്‍ അബ്കാരിയുടെ ആക്രോശം. പിന്നെ അങ്ങോട്ട്‌ - ദാമുവിനെ അവമതിക്കാന്‍ തുടങ്ങി .... പ്രായേണ അതൊരു വാഗ്ഗ്വാദം ആയി പരിണമിച്ചു …

അബ്കാരി : നീ എന്‍റെ പണം കണ്ടിട്ടുണ്ടോ ?
ദാമു : എന്തേ, പേഴ്സ് പോക്കറ്റടിച്ചു പോയോ..

അബ്കാരി : എന്‍റെ പണത്തിന്‍റെ ഊക്ക് എന്തെന്നറിയോ..
ദാമു : അതേതായാലും എന്‍റെ കയ്യൂക്കിനോളം വരില്ല..എന്തേയ് കാണണോ..

അബ്കാരി : നിന്‍റെ ഈ അഹങ്കാരത്തിനു, നീ അനുഭവിക്കും.ഓലപ്പുരയിലാ താമസം
എന്നാല്‍ വലിയ തറവാടിയെന്നാ ഭാവം..
ദാമു : മേക്കിട്ട് കേറാന്‍ വന്നാല്‍ അങ്ങിനെ തോന്നണം..

അബ്‌കാരി: എടാ ദാമു നീ വെറും പുഴു.. എന്‍റെ ബംഗ്ലാവ് , കാര്‍ , ഏ സി , സ്വമ്മിംഗ് പൂള്‍ ...അങ്ങനെമുന്തിയ ജീവിതം നയിക്കുന്ന ഞാനെവിടെ കിടക്കുന്നു..എന്നോടാ നിന്‍റെ കളി

എന്നാല്‍ കേട്ടോളൂ ... ദാമു തിരിച്ചടിച്ചു .....തെല്ലു ദാര്‍ശനികതയോടെ !

എന്റെ ജീവിതം നിന്റെതിലും മുന്തിയതാ ...നീ പറഞ്ഞതിലും അധികം എനിക്കുണ്ട് എന്റെ ഓലപ്പുര..തരുന്ന സുഖം നിന്റെ ബന്ഗ്ലാവിനു കാണില്ല .. പിന്നെ ബലിഷ്ടമായ രണ്ടു കാലുള്ളപ്പോള്‍.. എനിക്കെന്തിനു കാര്‍ പാട വക്കില്‍ കുളവും , അതിനുമപ്പുറം പുഴയും ! എന്തിനു പിന്നെ ''സ്വിമ്മിംഗ് ഫൂള്‍''...... പിന്നെന്താ എസിയോ സദാ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റുള്ളപ്പോള്‍ ... എന്തിനത് പിന്നെന്തിനാ മൊയലാളീ പണം
ഇത് എല്ലാം എനിക്ക് ഓശാരമായി ദൈവം തരുന്നു ..... പകരമായി ഞാന്‍ ദൈവത്തെ നമിക്കുന്നു
നീയോ ! ഹ ...കഷ്ടം ...എല്ലാം വില കൊടുത്തു വാങ്ങി , ''ബോണ്‍സായി'' ആക്കി മേനി നടിക്കുന്നു നീ വലിയ ആള്‍ ദൈവമാകാന്‍ നോക്കുന്നു ...... എന്നിട്ട് ഞങ്ങള്‍ പാവങ്ങള്‍ നിന്നെ നമിക്കണത്രേ.. ലജ്ജാവഹം. എന്നെ കിട്ടില്ല വേറെ ആളെ നോക്കണം.തന്‍റെ ചെലവിലാണോ ഞാന്‍ കഴിയുന്നത്..!!!
അബ്കാരി ഇളിമ്ബ്യനായി...തരിച്ചു നിന്നു ! കൂടെ നിന്നവര്‍ ആര്‍ത്തു ചിരിച്ചു …
പണം എന്നത് ആപേക്ഷികം - വില ഒടുക്കാതെ കിട്ടിയ ജീവന്‍ ....തിരിച്ചു പോകുന്നതും വിലയില്ലാതെ...എല്ലാം ...പ്രകൃതി തരുന്നു ... എന്നിട്ടും , ചിലര് - ''ബോണ്‍സായി '' സംസ്കാരത്തിന്റെ അടിമകള്‍ …ആള്‍ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി പറയുന്നുണ്ടായിരുന്നു..
ദാമു അഭിമാനിയായി നടന്നകലുമ്പോള്‍ പിന്നാലെ അബ്‌കാരിയുടെ വിധേയരും അനുഗമിച്ചു…അബ്‌കാരി തലകുനിച്ച് വിയര്‍ത്തൊലിച്ച് നിന്നു. ആള്‍ബലം നഷ്ടപ്പെട്ട ഏതോ രാഷ്ട്രീയ്യ നേതാവിനെ പോലെ.
.............. ശുഭം ..............

2009, ഡിസംബർ 10, വ്യാഴാഴ്‌ച

മേട മാസപ്പുലരി കായലില്‍..

ചിത്രം : മിണ്ടാപൂച്ചയ്ക്കു കല്യാണം (1990)
സംഗീതം : രവീന്ദ്രന്‍
രചന :
പൂവ്വച്ചല്‍ ഖാദര്‍
ഗായകന്‍ :
കെ ജെ യേശുദാസ്‌
**************************
മേട മാസപ്പുലരി കായലില്‍
ആടിയും കതിരാടിയും..
നിന്‍ നീല നയന ഭാവമായി..
(മേട മാസപ്പുലരി..)

ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ആറ്റുകിളീ നിന്നെ കണ്ടു ഞാന്‍
പൂക്കൈതക്കാടിന്റെ രോമാഞ്ചം..
നിറയും വിരിയും കവിളില്‍ നാണമോ
കരളാകും തുടുമലരിന്‍ കവിതകള്‍..
(മേട മാസപ്പുലരി..)

കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാന്‍
കുട്ടനാടിന്റെ ഈ സൗന്ദര്യം..
നിറയും വിരിയും ചൊടിയില്‍ ദാഹമായ്‌
കവരാനായ്‌ കൊതിതുള്ളുന്നെന്‍ ഹൃദയം..
(മേട മാസപ്പുലരി..)

2009, ഡിസംബർ 7, തിങ്കളാഴ്‌ച

വയലില്‍ ഒരു സായാഹ്നം

അന്ന് ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയല്‍ - ഇന്ന് ക്രിഷി നടത്താതെ പാഴ്ഭൂമിയാക്കിയ കാരണങ്ങള്‍ എന്തുമാവട്ടെ - ഓടിക്കളിച്ച് ഉല്ലസിക്കുന്ന കുരുന്നുകളുടെ പാദസ്പര്‍ശമേറ്റെങ്കിലും ഹര്‍ഷപുളകിത്മാവട്ടെ -
അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ക്ക്..

2009, ഡിസംബർ 6, ഞായറാഴ്‌ച

കടവത്തൂരിലെ മലവെള്ളം

മുതല പിടിത്തത്തിനായി കച്ചകെട്ടിയിറങ്ങിയ ചെറുപ്പക്കാരന്‍. ആശാന്‍ തുഴയുന്നത് നവീന മാത്ര്കയില്‍ തീര്‍ത്ത ഒരു ചങ്ങാടമാണ്. ഇതില്‍ രണ്ടാള്‍ക്കിരിക്കാനുള്ള സൌകര്യമേയുള്ളൂ.മൂന്നാള്‍ ഇരുന്നാല്‍ മുങ്ങുമെന്ന “തേക്കടി ദുരന്ത“ പാഠം അദ്ദേഹം ഉള്‍ക്കൊണ്ടു എന്നു വേണം കരുതാന്‍.