2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

അടര്ന്നു വീണ ഒരില പോലെ...( ചെറു കഥ)

മുറ്റത്ത് കുട ചൂടി നിന്ന പ്ലാവില് നിന്നും ഒരില കൂടി അടറ്ന്നു വീണു...
തണല് പറ്റി സൈക്കിളില് പ്രദക്ഷിണം വെച്ച് കളിക്കുന്ന ഷാമില്..
ചെറിയ പെരുന്നാള് വരുന്നതിന്റെ ഭാഗമായി ചുമരിലെ മാറാലകളും
മറ്റും തട്ടി വ്രിത്തിയാക്കുന്ന പണിയിലാണു സല്മ..
കോലായ്ടെ മറ്റേ അറ്റത്ത് സല്മാന്റെ ബാപ്പ പത്രം വായിച്ച് ഇരിക്കുകയാണു .

ഉമ്മാ.. ബാപ്പ ഈ പെരുന്നാളിനും വരുന്നില്ലേ..
നോംബിവിടെ കഴിയാറായല്ലോ
ഞാന് നാലില് പഠിക്കുമ്പോ പോയതല്ലേ ഇന്നിപ്പം ഏഴാം ക്ലാസിലെത്തി..
മകന്റെ ചോദ്യങ്ങള്ക്ക് മറുപടി കേട്ടില്ല, പക്ഷെ
അവളുടെ മനസ്സിലെ വിഷമം മുഖത്ത് വായിക്കാം..

കേളിയുള്ളിടത്തെ സമീറിന്റുപ്പ എപ്പോം നാട്ടിലു തന്നെയാ..ബഷീറ്ക്ക -
അവ്ര് ഇന്നോവയിലു വീഗാ ലാന്റിലും ഊട്ടിയിലുമൊക്കെ പോയി..
ഞാന് മാത്രേ എവിടേം പോക്കത്തവനായുള്ളൂ..എന്റെ ക്ലാസ്സില്

അതെന്താ ഉമ്മാ ബാപ്പാ കാറൊന്നും എടുക്കാത്തേ.. ബഷീറ്ക്കാന്റെ കൂടെ കൂറ് കച്ചോടല്ലേ...
മകന്റെ പരിഭവങ്ങൾക്ക് ഉത്തരം പറ്യാനാകാതെ സൽമയുടെ കണ്ണു നിറഞ്ഞു.

ഞാൻ അന്നേ പറഞ്ഞതാ നമുക്ക് ഈ ബന്ധം ബേണ്ടാന്നു.
കേളിയുള്ളിടത്തെ മൂസ്സ ഹാജി, മകന് ബഷീറിനെ കൊണ്ട് നിന്നെ കെട്ടിക്കാ‍ന് ഒരുക്കായിരുന്നു.
അവന്റെ ഇന്നത്തെ നില കണ്ടില്ലേ ...ദുബൈ പോയി ബരുന്നത് ഏതാണ്ട് തലശ്ശ്യേരി പോയി മടങ്ണ മാതിരിയാ,,


നിന്റെ ഇഷടത്തിനു നിന്ന എന്നെ പറഞ്ഞാ മതീല്ലോ ...അനുഭവിക്ക് പത്രം മടക്കി വെച്ച് ബാപ്പ വികാരാധീന്നായി.
ചെക്ക് കേസ്സാ..നിന്റെ കെട്ടിയോന് മന്സൂറിനെതിരെ, ബാങ്കിലു തിരിമറി ..വണ്ടി ചെക്ക് അതും ലക്ഷങ്ങളുടെ..
കേസ് നടക്കയല്ലേ പടച്ചോനറിയാം... ഒടുക്കം ശിക്ഷയില്ലാണ്ട് കൈച്ചലായാല് മതിയേനും

എല്ലാത്തിനും കാരണക്കാരൻ ബാപ്പാ വാഴ്തുന്ന ആ ബഷീറ് തന്നെയാ..

ഇക്കാ‍ാനെ കള്ളക്കേസ്സിൽ കുടുക്കിയതല്ലേ..

കൂറു കച്ചോടം ഉഷാറായപ്പോൾ പുറത്താക്കാൻ..

എനിക്കറിയാ‍ാം എന്റിക്ക അങ്ങനെയൊന്നും ചെയ്യില്ലാന്ന്..സല്മ വിതുമ്പി
പടച്ചോൻ നീതിയുടെ ഭാഗത്തായിരിക്കും.

ബഷീരിന്ന് പണത്തോട് ആർത്തിയാണെങ്കിലും..അങ്ങനേ കൂടുക്കുകേം ഒന്നും ചെയ്യില്ല...
തക്കതായ കാരണം ബല്ലതും ണ്ടാവും..
മൻസൂറിന്റെ പൈസേം കാത്ത് ഇരുന്നെങ്കിൽ പട്ടിണി കിടക്കേണി വന്നേനെ..എന്റെ മോള്..
ഞാൻ മയ്യാത്താകാണ്ട് ഉള്ളത് നിന്റെ ഭാഗ്യം,,,,
ങ്ഹും യാ അള്ളാ‍ാ...ബാപ്പ ഒരു നീണ്ട നെടു വീർപ്പിട്ടു.

പെരുന്നാള് ദിനം അടുത്തു..എത്തുമെന്നു പറഞ്ഞയാള് എത്തിയില്ല..
ഇക്കൊല്ലവും നിറം മങ്ങിയ ആ ദിനം കടന്നു പോകും... വിധിയെ അവള് പഴിച്ചില്ല
സാധനങ്ങൾ വാങ്ങാൻ ബാപ്പാനോട് പറയാൻ സല്മ മടിച്ചു..
എന്താ വില ഇപ്പോ ഓരോന്നിനു..വിലയീല്ലാണ്ടായത് പൈസക്ക് മാത്രാ..

നാളെ പെരുന്നാള്..
പള്ളിയില് ഇഷാ നമസ്കാരം കഴിഞ്ഞു
എങ്ങും തക്ബീർ ധ്വനികൾ മുഖരിതമായി..
ബാപ്പ കൊണ്ടുതന്ന സാധനങ്ങള് എടുത്ത് നാളെക്ക് വേണ്ട ഒരുക്കങ്ങളില് സല്മ മുഴുകി
ഷാമിലും ഉമ്മയെ തുണച്ചു ഒപ്പമുണ്ട്..
ഇടയ്ക്ക് ടെലിഫോൺ മണി മുഴങ്ങി..ഹലൊ..ആരാ..

ഞാനാ മന്സൂറ്

ഇക്കയുടെ ശബ്ദാണല്ലോ... ഇത്ര നാൾ കേള്ക്കാന് കൊതിച്ച ശബ്ദം
സൽമാക്ക് സന്തോഷവും ഉത്ക്കണ്ടയും ഏറി..
നിങ്ങൾ എവിടുന്നാ വിളിക്കുന്നേ..ഇത് ഐ എസ് ഡി അല്ലല്ലോ..
താൻ സ്വപനം കാണുകയോ...അവള് ശങ്കിച്ചു
അതേടീ ഞാൻ നിന്റെ അടുത്ത് എത്താറായി..ദാ..പുറത്തേക്ക് നോക്യേ..

ഇട വഴി മുക്ക് വളഞ്ഞ് അതാ വരുന്നു..തിളങ്ങന്ന ഒരു ഇന്നോവ ..!
മുറ്റത്ത് കാറ് വന്നു നിന്നു..നിറയെ പെട്ടികൾ..!
സൽമയും ബാപ്പയും ഒപ്പം മകനും മിഴിച്ചു നിന്നു പോയി.
അപ്പോൾ മൻസൂറിന്റെ മുഖത്ത് ഒരു വിജയശ്രീലാളിതന്റെ സകല ഭാവവും മിന്നി മറിയുന്നുണ്ടായിരുന്നു

2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2

സാമാന്യബുദ്ധിയും നീതിന്യായ ബുദ്ധിയും
Monday, August 9, 2010
ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2

വിജു വി. നായര്‍

മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?

വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.

മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.

അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.
(അവസാനിച്ചു)

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വo

പ്രഥമദൃഷ്ടിയുടെ രസതന്ത്രം
**********************

Monday, August 9, 2010
വിജു വി. നായര്‍

ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?

ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍ തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.

അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.

അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.

ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.

ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.
(തുടരും)

2010 മാർച്ച് 15, തിങ്കളാഴ്‌ച

പുഞ്ചിരി



ശത്രുവായാലും ശരി
ഇരിക്കട്ടെ ഒരു പുഞ്ചിരി
നേട്ടമല്ലാതെ കോട്ടമേതുമില്ല തന്നെ -
പഠിപ്പിച്ചു തന്നൂ തിരുമൊഴി

അറിയാതെ വരും കോപം
പലപ്പോഴും എന് പുഞ്ചിരിയെ
കശക്കിയെറിയുന്നു..
ഇതൊരു രോഗമാണോ?
അല്ല നീ ഒരു മനുഷ്യന്
മാത്രമല്ലോ - വൈദ്യമൊഴീ

മൈത്രി തന് നൂല് ബന്ധം
പുഞ്ചിരിയിലെന്നയാള് ചൊന്നതില്ല
സ്വഭാവം നേരെയാക്കാനൊടുക്കം
വേദം തന്നെ വേണ്ടി വന്നു..

ശത്രുവായാലും ശരി
ഇരിക്കട്ടെ ഒരു പുഞ്ചിരി
എന്നാലവനുമൊരുപക്ഷെ
നിന്നാത്മ മിത്രമായേക്കും.

2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഞാന്‍ ഒരു കൊടും ഭീകരനോ..?

ആഗോള മാന്ദ്യത്തിന്റെ, സുനാമിയലകളില്‍ പെട്ട് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് എടുത്തെറിയപ്പെട്ട അയാൾ - നേടിയെടുത്ത സാങ്കേതിക കരുത്തുമായി പറ്റിയ മേച്ചില്‍ പുറം തേടി അലച്ചില്‍ തുടങ്ങിയിട്ടു നാളു കുറെയായി. കയ്യിലേന്തിയ സാങ്കേതിക ഭാണ്ഢത്തില്‍ ഒരു മള്‍ട്ടി മീറ്ററും സോൾടെരിംഗ് അയെര്‍ണും പലതരം സ്ക്രൂ ഡ്രൈവറുകളും ഉണ്ട്ട് . പിന്നെ ചില അസാധാരണ അസുഖങ്ങള്‍ക്ക് ഉള്ള മരുന്നായി ഐസി ചിപ്പുകളും കുറച്ചു റെസിസ്റ്റര്‍, കണ്ടെന്സര്‍ മറ്റും..മറ്റും - ചുരുക്കത്തില്‍ ചലിക്കുന്ന ഒരു റിപ്പയര്‍ യൂനിറ്റ് .

ഏതോ ഒരു റൈൽ വേ സ്റ്റേഷനിലെ മൂലയിലെ സിമന്റ് ബെഞ്ച് പകർന്ന തണുപ്പില്‍ കിട്ടിയ ഉറക്കിന്റെ ആലസ്യത്തില്‍ നിന്നും പതിയെ എണീറ്റ് അയാൾ ചായ കുടിക്കാന്‍ ആയി കേന്റീനില്‍ ചെന്നു .
ടിവിയില്‍ ന്യൂസ് ഫ്ലാഷ് മിന്നി മറയുന്നത് നിര്‍വ്വികാരനായി നോക്കിയിരുന്നു . " ഏതോ ഒരു സ്ഫോടന കേസ്സിലെ പ്രതിയായ കൊടും ഭീകരന്‍ റിപ്പര്‍ ഹാഷിമിനെ പോലീസ് തിരയുന്നു ".. ജനം ടിവിയില്‍ കണ്ണ് നട്ടിരിക്കുകയാണ് ഒപ്പം അയാളും .

പൊടിപ്പും തൊങ്ങലും ആയി സ്പെഷ്യല്‍ റിപ്പോറ്ട്ടരുറെ വിശദീകരണം, ഇയാള്‍ റിമോട്ട് ബോംബ്‌ നിര്‍മ്മാണത്തില്‍ വൈദഗ്ദ്യം നേടിയിട്ടുണ്ട്.അജ്ഞാത കേന്ദ്രത്തില്‍ പരിശീലകനായി സ്ഥിരം പങ്കെടുക്കാറുണ്ടത്രേ. തീര്‍ന്നില്ല, ടിവി ന്യൂസ് ആഘോഷം പൊടി പൊടിക്കുകയാണ്. വീട്ടില്‍ ചെന്നിട്ടു കുറെ നാളായെന്നും പ്രതി ഒളിവിലാണെന്നും വരെ പറയുന്നു .. അധികം താമസിച്ചില്ല ..ഇന്സെറ്റില്‍ ഒരു ഫോട്ടോയും കാണാറായി ..
ഇതെന്റെ ഫോട്ടോ പോലുണ്ടല്ലോ !!
അയാൾ ഒരു ഞെട്ടലോടെ അത് മനസ്സിലാക്കി

അടിവയറ്റില്‍ നിന്നും ഉത്ഭവിച്ച അഗ്നിയില്‍, മാംസം കരിഞ്ഞ മണം അയാളുടെ വായിലൂടെ പുറത്ത് കടന്നു.
തൊണ്ട വരണ്ടു പോയി .. ഞാന്‍ ..റിപ്പറല്ലാ ...റിപ്പയര്‍ ഹാഷിമാ ..ആത്മഗതം പുറത്തേക്ക്‌ തികട്ടി

ഹും കണ്ടോ നാമറിയാത്ത ..എത്ര രാജ്യദ്രോഹികളെ കണ്ടെത്താന്‍ ഇരിക്കുന്നു ..ഇവനെയെങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍ ..കൂട്ടത്തില്‍ ഒരു കൊമ്പന്‍ മീശ ഞെരിപിരി കൊണ്ടു .

ഞാന്‍ ഏതോ ഭീകര സ്വപ്നം കാണുകയാണോ? അങ്ങനെയെങ്കില്‍ ഇതെത്ര നന്നായേനെ ..
സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ഇവിടെ നിഷേധിക്കപ്പെടുകയാണോ?

കുടുമ്പത്തെ നോക്കാൻ തീവ്രമായി പരിശ്രമിക്കുന്നതും ഇനി ഭീകരതയിൽ പെടുമെന്നോ?
അല്ല ഇത് നുണയാണ് ..ഞാന്‍ നിരപരാധിയാണ് ...ഭീകരനല്ലാ..അയാളുടെ മനസ്സ് പിടഞ്ഞു ..
കൊച്ചുമകള് ടെ നിഷ്കളങ്കമായ പുഞ്ചിരി അകക്കണ്ണില്‍ മിന്നി മറഞ്ഞു ..
ഒപ്പം ജയിലിന്റെ നരക വാതില്‍ തുറക്കുന്ന പരുത്ത ശബ്ദം കാതില്‍ പ്രകമ്പനം കൊണ്ടു.
ചുറ്റും പോലീസ് വളഞ്ഞിരിക്കുന്നു , ജനക്കൂട്ടം ഭീകരനെ തുറിച്ചു നോക്കി.

അയാളുടെ രോദനങ്ങൾ ബഹളത്തിന്റെ ആഴത്തിൽ മുങ്ങിപ്പോയിരുന്നു.
അലച്ചില്‍ തീര്‍ത്ത താടി രോമവും തൊണ്ടിയായി കിട്ടിയ സാങ്കേതിക ഭാണ്ടവും റിപ്പയര്‍ ഹാഷിം
എന്നാ പേരും മതിയായിരുന്നു അവര്‍ക്ക് അയാളെ ഒരു കൊടും ഭീകരനാക്കാന്‍ പോന്ന തെളിവായി .
അവനെ പൊക്കിയെടുത്ത്‌ ജീപ്പിലെക്ക് എറിയൂ ..പോലീസ് മേധാവിയുടെ
ആക്രോശം ..അപ്പഴേക്കും അയാൾ ഉറക്കിൽ നിന്നും ഞെട്ടിയുണര്‍ന്നിരുന്നു.

***************************************************************************************************************************************

2010 ജനുവരി 8, വെള്ളിയാഴ്‌ച

പിന്‍ വിളി







വിട ചൊല്ലിപ്പീരിയുവാന്‍ എന്തെളുപ്പം
മറക്കുവാനൊക്കുമോ നിന്‍ വളകിലുക്കം
തേന്‍ ചിരിയിലുതിരും ആ മൊഴി മുത്തുകള്‍
കേള്‍ക്കാന്‍ ഞാന്‍ ബധിരനായെന്നോ
പരിഭവം നിറച്ച ആ കണ്‍പീലികള്‍
തലോടാന്‍ ഞാന്‍ അനര്‍ഹനായെന്നോ

എനിക്കെന്‍റെ ഇന്നലേകള്‍ തിരിച്ചു തരൂ
നിന്‍റെ സാമിപ്യം നുകര്‍ന്ന് ഞാന്‍
ഒരു മാത്രകൂടി നിന്നിലലിയട്ടേ
എന്നിട്ടും നീയകലുന്നുവോയെന്‍
പിന്‍ വിളി കേള്‍ക്കാതെ
പ്രിയേ നീ വരില്ലേ
ഒരിക്കലും..

2010 ജനുവരി 6, ബുധനാഴ്‌ച

ത്യാഗത്തിന്നു കിട്ടിയ സമ്മാനം (മിനിക്കഥ)








അന്നെന്‍റെ ബാല്യത്തില്‍ ഒരു സൈക്കിളിന്ന് മോഹിച്ചു..എനിക്കു കിട്ടിയില്ല.
പകരം പഴയ ഒരു ടയര്‍ കിട്ടി അതുരുട്ടിക്കളിച്ച് ത്റ്പ്തനായി..

പിന്നീടൊരിക്കല്‍, വാടകക്കെടുത്ത സൈക്കിളിന്‍റെപല്‍ച്ചക്രം ഒരു വീഴ്ച്ചയില്‍ പൊട്ടി.
നഷ്ടപരിഹാരമായ് നാല്പ്പത് രൂപ വാടകക്കാരന്‍ ആവശ്യപ്പെട്ടു.
കൊടുക്കാന്‍ പൈസ കയ്യിലില്ലായിരുന്നു...കണ്ണീരില്‍ മുങ്ങി ഞാന്‍ നിന്നു.
ബാപ്പയോട് പറയുമെന്ന അയാളുടെ ഭീഷണിയില്‍ പണം ഒടുക്കാമെന്നു ഏറ്റു.

സ്കൂളില്‍ പോകുന്നേരം രണ്ട് രൂപ തരുമായിരുന്നു.ഉച്ചയൂണിന്നും ബസ് ടിക്കറ്റിനും കഷ്ടി..
അതില്‍ നിന്നും പിശുക്കി ഒരു രൂപ വെച്ച് ദിവസവും കടം വീട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം മുടങ്ങിയാല്‍ വീണ്ടും ഭീഷണീ - ബാപ്പ... പല്ലവി
ഞാന്‍ എങ്ങിനേയും തന്നു തീര്‍ക്കാമെന്നേറ്റു.

വീട്ടില്‍ ബാപ്പ ഉപയോഗിച്ചിരുന്ന പഴയ സൈക്കിളിന്‍റെ അവശീഷ്ടങ്ങള്‍ മച്ചില്‍ കിടപ്പുണ്ടായിരുന്നു,
ഹാന്‍റിലും പിന്നെ റിമ്മും അതും ഉരുട്ടി വയല്‍ വരമ്പിലൂടെ വാടക പീടിക ലക്ഷ്യ്മാക്കി നടന്നു
ഇത് കൊടുത്ത് കടം വീട്ടാമെന്ന ശുഭപ്രതീക്ഷയോടെ ..

“ഇമ്മാതിരി രണ്ടെണ്ണം വേണേല് നിനക്ക് തരാം സൌജന്യമായി”
കുറുക്കനുണ്ടോ കോഴിയേ വിടുന്നു..കാശിങ്ങെട്. ആയാള്‍ ക്ഷോഭിച്ചു.

അപ്പോള്‍ ആ വില്ലന്‍ സൈക്കിളിനെ ഞാന്‍ അവിടെ കണ്ടു.
വെല്‍ഡിംഗ്ചെയ്ത് വാടകക്കായ് വെച്ചിരിക്കുന്നു..
അയാള്‍ തടിച്ചു കൊഴുത്തു വരുന്നതായി ഞാന്‍ കണ്ടു.
ഞാന്‍ എന്നെ നോക്കി..കയ്യും കാലും മെലിഞ്ഞിരിക്കുന്നു..
ഉച്ചപ്പട്ടിണി കുറേ നാളായല്ലോ..സാരയില്ല ഞാന്‍ എന്നെ സമാദാനിപ്പിച്ചു നിരാശനായി മടങ്ങി.

കടം വീട്ടല്‍ മുറക്കു നടക്കുന്നുണ്ടായിരുന്നു.. ബാപ്പ ഇതൊന്നും അറിയുന്നില്ലഎന്നതില്‍ ആശ്വാസം തോന്നി..
ഒടുക്കം നാല്പതാം ദിവസം വന്നെത്തി. ഒരു രൂപയുമായ് ഞാന്‍ ചെന്നു. വാടകക്കാരന്‍ അര്‍ത്തിയോടെ അത് വാങ്ങിച്ചു.

തിരികെ വരുമ്പോള്‍ വലിയ ഏതോ ഭാരം ഇറക്കി വെച്ച ആശ്വാസമായിരുന്നു വഴി നീളെ..
ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയലിലൂടെ വീടിനെ ലക്ഷ്യമിട്ടു.

അതാ മുറ്റത്തൊരു നീല സൈക്കിള്‍.. തിള ങ്ങുന്ന പുതിയൊരെണ്ണം..!!
കണ്ണുകള്‍ ജിജ്ഞാസായാല്‍ വിടര്‍ന്നു.....
ആരുടേതാ ബാപ്പ ഈ പുതിയ സൈക്കിള്‍..!!!
ഇത് ബാപ്പ നിനക്കായ് വാങ്ങിച്ചതാണു മോനേ..
നീ ചെയ്ത ത്യാഗത്തിന്ന് സമ്മാനമായി..
ബാപ്പയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
ബാപ്പാ പുന്നാര ബാപ്പാ..ഞാന്‍ ബാപ്പയെ കെട്ടിപ്പിടിച്ചു.
നീ നല്ല കുട്ടിയാണെടാ..
വാത്സല്യത്തോടെ എന്‍റെ മുടിയില്‍ തടവിക്കൊണ്ട് ബാപ്പ പറഞ്ഞു.


2009 ഡിസംബർ 30, ബുധനാഴ്‌ച

കുഞ്ഞുവിളയാട്ടം



കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ വീടുറങ്ങും
അവരുടെ കളീയും ചിരിയും വീടിനെ
ആഘോഷഭരിതമാക്കും
ആടിയും പാടിയും തിമര്‍ക്കുന്ന
അനര്‍ഘ നിമിഷങ്ങള്‍, വരണ്ട പ്രവാസ
വിരസതയില്‍,വിരഹം കയ്പ്പ് നീരായ്
കടിച്ചിറക്കുന്ന ഏതൊരാള്‍ക്കും
മനം കുളിര്‍ക്കുന്ന ഈ കാഴ്ച്ചകള്‍
തെല്ലൊരാശ്വാസം തന്നെ..


2009 ഡിസംബർ 27, ഞായറാഴ്‌ച

അനന്തരഫലം (കവിത)

ഉന്നത കുലജാത മാനസം തീര്‍ത്തൊരു
വന്‍ മതില്‍ മുന്നില്‍
അയല്പക്ക ദാരിദ്ര്യം കാണാതിരിക്കാന്‍

സഞ്ചാരമോ സദാ ശകടത്തില്‍
വഴിയോരങ്ങള്‍ പറന്നകലുന്ന വേഗം
മിന്നി മറയുന്ന പരിചിത മുഖങ്ങള്‍
ഇന്നലേകളില്‍ കൂടെ നടന്നവര്‍ എങ്കിലും
അപ്രത്യക്ഷനാവുന്നു ഞാന്‍ കറുത്ത-
ചില്ലിനുള്ളില്‍
അവരെനിക്കറിയാത്ത പോല്‍

അപരന്‍റെ മേല്‍ ചെളി തെറിച്ചാലെന്ത്
കുതിക്കണം ഞാന്‍ എങ്ങാണ്ടെങ്ങോ
പൊരുത്തമുള്ളോര്‍ക്കിടയിലേക്കെന്‍
പ്രയാണം..
ഞെട്ടണം മാലോകര്‍ എന്‍
കെട്ടിലും മട്ടിലും
ഉന്നത കുല ജാതനല്ലോ ഞാന്‍

............... < > ...................

മതിലുകള്‍ ഒന്നൊന്നായ് പൊളിയുന്നു മുന്നില്‍
ചിതലരിപ്പൂ കോട്ടകൊത്തളങ്ങള്‍
ഒരു തിരി വെട്ടമെനിക്ക് വേണം
ഈ ഇരുളീല്‍ നട്ടം തിരിയാതിരീക്കാന്‍

ഒരായിരം സൂര്യനൊന്നിച്ചുദിച്ചാലും
ഹ്റ്ദ്ത്തില്‍ വെട്ടമില്ലാത്തവനെപ്പോഴും
വിണ്ണില്‍ കൂരാ കൂരിരുട്ട് തന്നെ

ശഷ്ഠിപൂര്‍ത്തിയായിട്ടല്ല ഞാന്‍-
ചാരു കസേരയില്‍ ചായുന്നത്
അതിനെനിയും വ്യാഴവട്ടത്തിലേറെ ബാക്കി
അറിയുന്നു ഞാനിന്നീ ഗതി
അനിവാര്യമായ് കിട്ടേണ്ട ശിക്ഷയല്ലോ
തെളിയുന്ന നാള്‍വഴികള്‍ മുച്ചൂടും
ഓടി കിതച്ചു ഞാന്‍ പേപ്പട്ടിയേ പോല്‍

മിഥ്യാഭിമാന ശകടത്താല്‍
ചിറകൊടിഞ്ഞ് വീണ ഈ
ബന്ധനം പോലും എനിക്കിന്ന് മധുരിതം
ജാഡയും പൊങ്ങച്ചവുമശേശം ഇല്ലാത്ത
സാധു മനുഷ്യരാണിന്നെന്‍റെ ചുറ്റും

ഇന്നെന്‍റെ മുന്നില്‍ മതിലുകളില്ല
അയല്പക്കവും
അതിനപ്പുറവും കാണാം
അവിടെ സ്നേഹത്തിന്‍ പുഞ്ചിരിയും
ആര്‍ദ്രമാം കണ്ണുകളുമുണ്ട

നുകരട്ടെ ആവോള മീ പുതു വസന്തം
ശോഷിച്ച കോശങ്ങള്‍ക്കേകട്ടെ ജീവന്‍
പുതു ജീവന്‍..എന്‍ ശേഷിപ്പു ജീവിതം
ധന്യമാക്കാന്‍

2009 ഡിസംബർ 15, ചൊവ്വാഴ്ച

patturumal 2 Risham held on 13/12/09

മാപ്പിള പാട്ടിന്‍റെ ആഴവും പരപ്പും മാലോകരുടെ മുന്നില്‍ ദ്റ്ശ്യ ശ്രാവ്യ വല്‍ക്കരിക്കുന്നതില്‍ കൈരളി ടി.വിയുടെ സംഗീത പരിപാടിയായ “പട്ടുറു മാല്‍ “ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണ്. രിഷാമിന്‍റെ ഈ പാട്ട് (മാര്‍ക്ക്:84) മാപ്പിളപ്പാട്ടിന്‍റെ ഇമ്പവും തനിമയും കൊണ്ട് സമ്പന്നമാണു. കേട്ട് മടുത്ത പതിവ് മംഗല്യപ്പാട്ടില്‍ നിന്നും ഭിന്നമായ ശീലുകള്‍ ആണ് പ്രേക്ക്ഷകര്‍ ഇഷ്ട്ടപ്പെടുക. അത്തരം ശ്രമം രിഷാം തുടരുമെങ്കില്‍ ഫൈനല്‍ പ്രതീക്ഷ അസ്ഥാനത്തല്ല തീര്‍ച്ച..ഹസീന ബീഗം പാടിയ “ അറബ് നട അമര സുധ ” യും (മാര്‍ക്ക്:88) ശ്രദ്ധേയമാണു നല്ല പവറുള്ള ശബ്ദം.. ഇവിടെ “ഹുസ്സൈന്‍” കുരിക്കളുടെ സംഗീതവും, ഒ.യം കരുവാരക്കുണ്ടിന്‍റെ വരികളും തീര്‍ക്കുന്ന മാസ്മരിക സംഗീതം ശ്രോദ്ധാക്കളെ ശരിക്കും ആനന്ദാത്തിലാറടിച്ചു എന്നു പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയല്ല. അന്‍വര്‍.

2009 ഡിസംബർ 11, വെള്ളിയാഴ്‌ച

അഭിമാനമോ..പണമോ..


കള്ള് ചെത്ത്‌കാരന്‍ രാമു, ഏതോ വിധം അബ്കാരി മുതലാളി ആയി .. പറ്റിച്ചും പിടിച്ചു പറിച്ചും ആണെന്നും സംസാരം ഉണ്ട്. എങ്ങിനെയായാലും, സദാ ദൃഷ്ടികള്‍ മേല്പോട്ടുയര്‍ത്ത്തി തെല്ലുഅഹങ്കാരത്തോടെ ആണ് മൊതലാളീടെ നടപ്പ്‌ ! .. താഴെകിടയിലുള്ളവരെ അവഗണിച്ച് , തൊഴുതുകുംബിടാന്‍ - വരുന്നവരെ മാത്രം സ്വീകരിച്ചു.
പൈസക്കാരനായാല്‍ മാത്രം പോരാ,ഭക്തിയുമുണ്ടെങ്കിലേ നാട്ടില്‍ വലിയ മതിപ്പുണ്ടാകൂ എന്നതിനാല്‍ അതിനും ആശാന്‍ തയാറായി.അങ്ങിനെ അമ്പലക്കമ്മറ്റി സെക്രട്ടറിയായി. ഇനി ഐഡിയാ സ്റ്റാറാകാനും വേണെങ്കീ തയാര്‍, കലാപരമായി മുഖം തിരിഞ്ഞു നില്‍ക്കുന്ന നാട്ടുകാര്‍ ആയതിനാല്‍,ഏതായാലൂം ആ മെനക്കേടുണ്ടായില്ല.
പൈസേം ഭക്തിയും സാമാന്യം വലിയ കുടവയറുമുണ്ടെങ്കില്‍ അയാള്‍ മാത്ര്കായോഗ്യനായി.മുന്‍ കാല ദുര്‍നടപ്പുകള്‍ അതോടെ മാലോകര്‍ മറന്നു കൊടുക്കും..പിന്നെ മിസ്റ്റര്‍ ക്ലീന്‍.
കൈക്കോട്ടു പണിക്കാരനായ ദാമു , അയല്‍ക്കാരനും,അഭിമാനിയും ആണ്. അയാള്‍ പണക്കാര്‍ക്ക് മുമ്പില്‍ വെറുതെ കുനിഞ്ഞില്ല ... അത് അബ്കാരിയെ ക്ഷുപിതനാക്കി .... കുറെ ആള്‍ക്കാര്‍ കൂടിയ - കവലയില്‍ തല ഉയര്‍ത്തി അബ്കാരിനില്‍ക്കുകയായിരുന്നു. കൂടെ നിന്നവര്‍ തൊട്ടു തലോടി വിധേയത്തം കാണിച്ചു .... അത് വഴിയെ - കൈക്കോട്ടും തോളിലേറ്റി ദാമു വരികയായിരുന്നു .. ദൃഷ്ടികള്‍ താഴ്ത്തി , മണ്ണോടു മാത്രം വിധേയത്തം കാട്ടി നടക്കുന്ന ദാമു ...

എടൊ ദാമൂ ഇങ്ങോട്ട് വരാന്‍.. അബ്ക്കാരി കാറി വിളിച്ചു. വിളിച്ചിടത്ത് ചെല്ലാതെ ദാമു നിര്‍വികാരനായി നിന്നു. എന്തുണ്ടായിട്ടാടാ ഈ നെഗളിപ്പ്‌ !....താന്‍ ആരുവാ ഹും ..വെറും കൈക്കോട്ടു പണിക്കാരന്‍ അബ്കാരിയുടെ ആക്രോശം. പിന്നെ അങ്ങോട്ട്‌ - ദാമുവിനെ അവമതിക്കാന്‍ തുടങ്ങി .... പ്രായേണ അതൊരു വാഗ്ഗ്വാദം ആയി പരിണമിച്ചു …

അബ്കാരി : നീ എന്‍റെ പണം കണ്ടിട്ടുണ്ടോ ?
ദാമു : എന്തേ, പേഴ്സ് പോക്കറ്റടിച്ചു പോയോ..

അബ്കാരി : എന്‍റെ പണത്തിന്‍റെ ഊക്ക് എന്തെന്നറിയോ..
ദാമു : അതേതായാലും എന്‍റെ കയ്യൂക്കിനോളം വരില്ല..എന്തേയ് കാണണോ..

അബ്കാരി : നിന്‍റെ ഈ അഹങ്കാരത്തിനു, നീ അനുഭവിക്കും.ഓലപ്പുരയിലാ താമസം
എന്നാല്‍ വലിയ തറവാടിയെന്നാ ഭാവം..
ദാമു : മേക്കിട്ട് കേറാന്‍ വന്നാല്‍ അങ്ങിനെ തോന്നണം..

അബ്‌കാരി: എടാ ദാമു നീ വെറും പുഴു.. എന്‍റെ ബംഗ്ലാവ് , കാര്‍ , ഏ സി , സ്വമ്മിംഗ് പൂള്‍ ...അങ്ങനെമുന്തിയ ജീവിതം നയിക്കുന്ന ഞാനെവിടെ കിടക്കുന്നു..എന്നോടാ നിന്‍റെ കളി

എന്നാല്‍ കേട്ടോളൂ ... ദാമു തിരിച്ചടിച്ചു .....തെല്ലു ദാര്‍ശനികതയോടെ !

എന്റെ ജീവിതം നിന്റെതിലും മുന്തിയതാ ...നീ പറഞ്ഞതിലും അധികം എനിക്കുണ്ട് എന്റെ ഓലപ്പുര..തരുന്ന സുഖം നിന്റെ ബന്ഗ്ലാവിനു കാണില്ല .. പിന്നെ ബലിഷ്ടമായ രണ്ടു കാലുള്ളപ്പോള്‍.. എനിക്കെന്തിനു കാര്‍ പാട വക്കില്‍ കുളവും , അതിനുമപ്പുറം പുഴയും ! എന്തിനു പിന്നെ ''സ്വിമ്മിംഗ് ഫൂള്‍''...... പിന്നെന്താ എസിയോ സദാ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റുള്ളപ്പോള്‍ ... എന്തിനത് പിന്നെന്തിനാ മൊയലാളീ പണം
ഇത് എല്ലാം എനിക്ക് ഓശാരമായി ദൈവം തരുന്നു ..... പകരമായി ഞാന്‍ ദൈവത്തെ നമിക്കുന്നു
നീയോ ! ഹ ...കഷ്ടം ...എല്ലാം വില കൊടുത്തു വാങ്ങി , ''ബോണ്‍സായി'' ആക്കി മേനി നടിക്കുന്നു നീ വലിയ ആള്‍ ദൈവമാകാന്‍ നോക്കുന്നു ...... എന്നിട്ട് ഞങ്ങള്‍ പാവങ്ങള്‍ നിന്നെ നമിക്കണത്രേ.. ലജ്ജാവഹം. എന്നെ കിട്ടില്ല വേറെ ആളെ നോക്കണം.തന്‍റെ ചെലവിലാണോ ഞാന്‍ കഴിയുന്നത്..!!!
അബ്കാരി ഇളിമ്ബ്യനായി...തരിച്ചു നിന്നു ! കൂടെ നിന്നവര്‍ ആര്‍ത്തു ചിരിച്ചു …
പണം എന്നത് ആപേക്ഷികം - വില ഒടുക്കാതെ കിട്ടിയ ജീവന്‍ ....തിരിച്ചു പോകുന്നതും വിലയില്ലാതെ...എല്ലാം ...പ്രകൃതി തരുന്നു ... എന്നിട്ടും , ചിലര് - ''ബോണ്‍സായി '' സംസ്കാരത്തിന്റെ അടിമകള്‍ …ആള്‍ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി പറയുന്നുണ്ടായിരുന്നു..
ദാമു അഭിമാനിയായി നടന്നകലുമ്പോള്‍ പിന്നാലെ അബ്‌കാരിയുടെ വിധേയരും അനുഗമിച്ചു…അബ്‌കാരി തലകുനിച്ച് വിയര്‍ത്തൊലിച്ച് നിന്നു. ആള്‍ബലം നഷ്ടപ്പെട്ട ഏതോ രാഷ്ട്രീയ്യ നേതാവിനെ പോലെ.
.............. ശുഭം ..............

2009 ഡിസംബർ 10, വ്യാഴാഴ്‌ച

മേട മാസപ്പുലരി കായലില്‍..

ചിത്രം : മിണ്ടാപൂച്ചയ്ക്കു കല്യാണം (1990)
സംഗീതം : രവീന്ദ്രന്‍
രചന :
പൂവ്വച്ചല്‍ ഖാദര്‍
ഗായകന്‍ :
കെ ജെ യേശുദാസ്‌
**************************
മേട മാസപ്പുലരി കായലില്‍
ആടിയും കതിരാടിയും..
നിന്‍ നീല നയന ഭാവമായി..
(മേട മാസപ്പുലരി..)

ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ഞാറ്റുവേല പാട്ടുകേട്ടു
കുളിരു കോരും വയലുകളില്‍..
ആറ്റുകിളീ നിന്നെ കണ്ടു ഞാന്‍
പൂക്കൈതക്കാടിന്റെ രോമാഞ്ചം..
നിറയും വിരിയും കവിളില്‍ നാണമോ
കരളാകും തുടുമലരിന്‍ കവിതകള്‍..
(മേട മാസപ്പുലരി..)

കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കാറ്റിലാടി കുണുങ്ങിനില്‍ക്കും
പൂങ്കവുങ്ങിന്‍ തൂപ്പുകളില്‍..
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാന്‍
കുട്ടനാടിന്റെ ഈ സൗന്ദര്യം..
നിറയും വിരിയും ചൊടിയില്‍ ദാഹമായ്‌
കവരാനായ്‌ കൊതിതുള്ളുന്നെന്‍ ഹൃദയം..
(മേട മാസപ്പുലരി..)

2009 ഡിസംബർ 7, തിങ്കളാഴ്‌ച

വയലില്‍ ഒരു സായാഹ്നം

അന്ന് ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയല്‍ - ഇന്ന് ക്രിഷി നടത്താതെ പാഴ്ഭൂമിയാക്കിയ കാരണങ്ങള്‍ എന്തുമാവട്ടെ - ഓടിക്കളിച്ച് ഉല്ലസിക്കുന്ന കുരുന്നുകളുടെ പാദസ്പര്‍ശമേറ്റെങ്കിലും ഹര്‍ഷപുളകിത്മാവട്ടെ -
അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ക്ക്..

2009 ഡിസംബർ 6, ഞായറാഴ്‌ച

കടവത്തൂരിലെ മലവെള്ളം

മുതല പിടിത്തത്തിനായി കച്ചകെട്ടിയിറങ്ങിയ ചെറുപ്പക്കാരന്‍. ആശാന്‍ തുഴയുന്നത് നവീന മാത്ര്കയില്‍ തീര്‍ത്ത ഒരു ചങ്ങാടമാണ്. ഇതില്‍ രണ്ടാള്‍ക്കിരിക്കാനുള്ള സൌകര്യമേയുള്ളൂ.മൂന്നാള്‍ ഇരുന്നാല്‍ മുങ്ങുമെന്ന “തേക്കടി ദുരന്ത“ പാഠം അദ്ദേഹം ഉള്‍ക്കൊണ്ടു എന്നു വേണം കരുതാന്‍.


2009 ഡിസംബർ 1, ചൊവ്വാഴ്ച

മണക്കോട്ട് മൂല

കടവത്തൂരിലെ മണക്കോട്ട് മൂല പ്രശസ്ഥമാണു, പുഴയാല്‍ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണിത്,വിസ്ത്റ്തമായ ഈ പ്രദേശം മുമ്പ് കശുവണ്ടി തോട്ടവും മുളങ്കാടുമായിരുന്നു.അന്നൊക്കെ മീന്‍ പിടിത്തക്കാര്‍ സദാ വിഹരിക്കാറുണ്ടായിരുന്നു.ക്രമേണ വെള്ളപ്പൊക്കത്താല്‍ കരയിടിഞ്ഞ മൂല ഇന്ന് നാശോന്മുഖമാണു.പരേതനായ മണക്കോട്ട് പര്യയിക്കയുടെ അധീനതയിലുള്ള ഭൂമിയാണിത്. ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും ഇതൊന്നു പുഴഭിത്തി കെട്ടി സംരക്ഷിക്കാന്‍,അല്ലെങ്കില്‍ ഒരു നാടിന്‍റെ സവിശേഷതയാണു മായ്ക്കപ്പെടുക,ഇന്നു കുറുക്കന്‍,നീര്‍നായ എന്നീ ജീവികള്‍ ഇവിടം കയ്യടക്കിയിരിക്കുന്നു. പിന്നെ ചില മറുനാട്ടുകാര്‍ ഇവിടെ വന്നു നിരാശരായി മടങ്ങുന്നു..ശേഷിച്ച ശോഷിച്ച കാഴ്ച്ചകള്‍ കണ്ട്.

2009 നവംബർ 30, തിങ്കളാഴ്‌ച

മായുന്ന വയല്‍ കാഴ്ച്ചകള്‍..

ഇല്ലൊരു മലര്‍ചില്ലചേക്കേറുവാന്‍...(സംഗീതം:രവീന്ദ്രന്‍)

ഇയ്യശ്ശേരി തഴെ വയലില്‍ ചിത്രീകരിച്ചത്:
******************************************
അടുത്ത കാലം വരെയും ഈ വയല്‍ സജീവമായിരുന്നു,കടവത്തൂരങ്ങാടിയിലേക്ക് തെക്കുള്ളവര്‍ക്കും പെരിങ്ങത്തൂരങ്ങാടിയ്ക്ക് കിഴക്കുള്ളവര്‍ക്കും പോകാന്‍ ഒരു കുറുക്കു വഴിയായിരുന്നു.ഞാറ്റു വേലയില്‍ പകലന്തിയോളം മുഴുകുന്ന തൊഴിലാളികള്‍ വരമ്പത്തിരുന്നു കപ്പയും മത്തിയും കഴിക്കുമായിരുന്നു,ഞാറ്റു പാട്ടുകളാല്‍ മുഖരിതമാവുന്ന വിള നിലം,കലപ്പയേന്തി വരുന്ന കര്‍ഷകനും,മൂരിക്കൂട്ടങ്ങളും...അവയെ തെളീച്ച് ഉഴുതു മറിക്കുന്ന പാടവും അന്നു നിത്യ കാഴച്ചയായിരുന്നു, എന്നാലിന്നോ അതൊരുഗതകാല സ്മരണയിലൊതുങ്ങുന്നു.മഴക്കാലത്ത് പിരിയോലക്കുടയും,തൊപ്പിക്കുടയും വെച്ച് മണ്ണില്‍ പൊന്നു വിളയിച്ചിരുന്നു, ഇടിഞ്ഞ വരമ്പുകള്‍ പുനനിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ടയര്‍ ഉരുട്ടാന്‍ ആവേശമായിരുന്നു മൂര്‍ന്നു കിടയ്ക്കുന്ന പാടവയലില്‍,തുഷാര കണങ്ങള്‍ കാലിനെ കുളീരണീയിച്ചതും പുളകിതമായി തൊടുവാന്‍ പാച്ചില്‍ കളിച്ചതും,മണ്ണിന്‍റെ ഗന്ധം നാസരന്ദ്രങ്ങളെ ഉന്മത്താമാക്കിയതും മണ്ണൂരുട്ടി കോലങ്ങള്‍ ഉണ്ടാക്കിയതും..വയല്‍ വരമ്പില്‍ വീണു കിടക്കുന്ന ഞാറു വകഞ്ഞു മാറ്റി പാല്‍ മേടിക്കാന്‍ പോയ പ്രഭാതങ്ങള്‍..വേനലില്‍ രേഷനരി തോളിലേറ്റി വരുമ്പോള്‍ പാടത്തെ മണ്‍കട്ടകയ്ക്കിടയില്‍ മറിഞ്ഞ് പരവശനായതും എല്ലാം..ഇന്നലയെന്ന പോല്‍ മനസ്സില്‍ മിന്നി മറയുന്നു..
ഇന്നു വിജനമാണു ഈ പാടം, വല്ലവരുടെയും നിഴല്‍ പോലും കാണാന്‍ പ്രയാസം,എന്‍റെ വയലല്ലെങ്കിലും ഞാന്‍
സ്നേഹിച്ച വയല്‍, ഇന്നു വാടി തളര്‍ന്നു പോയതെന്തേ...അന്നത്തെ തിരയിളക്കുന്ന നെല്‍ വയല്‍,ഇന്നു ക്രിഷി
നടത്താതെ പാഴ്ഭൂമിയാക്കിയതെന്തേ...എല്ലാം പ്രക്ര്തി തരുന്നു, നാമോ പുറം തിരിഞ്ഞിരുന്നു കാലാട്ടുന്നു..എന്നിട്ട് പ്രക്റ്തി ഭംഗി ടി.വിയില്‍ കണ്ട് സായൂജ്യമടയുന്നു, അവര്‍ക്കെന്തിനു വയലും വയല്‍ കാഴച്ചയും!
മനയത്ത് താഴെ വയല്‍

2009 നവംബർ 27, വെള്ളിയാഴ്‌ച

അടി ?


അടിയോടടി - അടിക്കുറിപ്പ് എഴുതാം
കൂട്ടുകാര്‍ക്ക് അയച്ചു തരാം
പ്രസിദ്ധീകരിക്കാം.
************************************

 കൂട്ട്: അടിയോടടി മൂക്കില്‍ നിന്നു ചോര വരുന്നത് വരെ..

പെരുമഴക്കാലം

(നഷ്ട വര്‍ഷം:ഇക്കൊല്ലത്തെ മലവെള്ളവും നഷ്ടമായി,
ഇനിഅടുത്തതിനു നാടു പിടിക്കണം)
മഴക്കാലം ഒരു ആഘോഷം തന്നെയാണ്. ഇറയത്ത് ഇറ്റിറ്റ് വീഴുന്ന മഴ നീര്‍ത്തുള്ളിയില്‍ കൈകള്‍ നീട്ടുന്നതും,കടലാസ് തോണീ ഒഴുക്കുന്നതും, അതിരു കടന്ന് മുറ്റത്തെ മഴയില്‍ കുളിക്കുന്നതും...അങ്ങിനെ മഴ വറ്ഷത്താല്‍ വയലില്‍ വെള്ളം കേറിവരുന്നതും കാത്ത്, വെളുപ്പാന്‍ കാലത്ത് ശൂന്യമായ വയല്‍ കണ്ട് നിരാശയടഞ്ഞ ദിനങ്ങള്‍..എല്ലാം ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിയുന്നു.

കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ നീണ്ടതില്ല ... വയല്‍ പുഴയായി മാറി..മനസ്സില്‍ ആഹ്ലാദം തിര തല്ലി .. പിന്നെ വയലിന്‍റെ ഇരു കരകളിലും പലരും കുത്തിയിരിപ്പായി,മുങ്ങാന്‍ കുഴിയിടുന്നവര്‍.. മലക്കം മറിയുന്നവര്‍, മീന്‍ പിടുത്തക്കാര്‍, വാഴത്തട കൂട്ടിക്കെട്ടി ഇരു കരയിലേക്കും തുഴയുന്നവര്‍, തൊണ്ടര കെട്ടി നീന്തല്‍ പടിക്കുന്ന കുട്ടികള്‍ ദൂരങ്ങളില്‍ നിന്നും കുന്നിറങ്ങി വന്ന് മലവെള്ളം കാണ്‍ഊന്നവര്‍..വയലോര വാസികളെ തേടിയെത്തിയ വെള്ളത്തില്‍ അലക്കാന്‍ വരുന്ന പെണ്ണുങ്ങള്.... പര്യയിക്കയും ചന്ദ്രനും വലിയ തോണീയുമായി വരുമ്പോള്‍..കൂക്കി വിളി ,ആര്‍പ്പു വിളി അങ്ങിനെ വര്‍ഷക്കാലം ഞങ്ങളുടെ വയലില്‍ ഒരു വള്ളം കളീയുടെ ആഹ്ലാദതിമര്‍പ്പാണു സമ്മാനിക്കുന്നത്

(അന്ന് വാഴത്തടി - ഇന്ന ഫോറിന്‍ തോണി)
വെള്ളം താഴുന്നോ അതല്ല പൊന്ങ്ങുന്നോ എന്ന തര്‍ക്കം എല്ലാ വര്‍ഷത്തേയും പോലെ ഒരു വശത്ത്നടക്കുന്നുണ്ടായിരുന്നു.അതിനായ് കമ്പുകള്‍ കുത്തി അടയാളം വെച്ചിട്ടാണു കഞ്ഞി കുടിയ്ക്കാന്‍ പോകുന്നത് എന്നാല്‍ അത് പൊക്കി വെച്ചു പറ്റിക്കുക എന്നത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണു, തിരികെ കഞ്ഞി മോന്തി വരുന്ന കൂട്ടുകാര്‍ “ അയ്യോ വെള്ളം താണു..പോകുമ്പോള്‍ ഉള്ളതിലുമൊരടി താണൂ”...ഇത് മറയത്തിരുന്നു കേട്ട് ചിരിക്കാന്‍ ഞങ്ങള്‍..ഇതേ അനുഭവം മറിച്ചും ഉണ്ടാവും..അങ്ങിനെ ഒരു കോമ്പ്രമൈസ് എന്ന നിലക്ക് ഇരുവരും ഒരു നിഗമനത്തിലെത്തും..അതെ നിന്ന നില്പാ താണിട്ടുയില്ല പൊങ്ങീട്ടുയില്ലാ..
ആടിത്തിമര്‍ത്താറാടി ..പതിയെ നേരമിരുട്ടി..മ്ലാനമായ മുഖങ്ങള്‍.. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് തീരുമോ ഈ ആഘോഷം എന്ന ആദി ഞങ്ങളെ വേട്ടയാടി.. എങ്ങാനും മഴ നിന്നു പോകുമോ വെള്ളം താഴ്ന്നേക്കുമോ?
“മലവെള്ളമാ“ പോരാത്തതിനു തോരാത്ത മഴയും..നമ്മുടെ വീട്..ഒലിച്ച് പോകുമോ ? ബര്യന്ചനും തരിപ്പ ബാലനും പറയുകയായിരുന്നു..എങ്കിലും സംഗതി മേലോട്ടാണ് എന്നതില്‍ ഉള്ള് സന്തോഷിച്ചു. വെള്ളം താഴല്ലേ പടച്ചോനേ എന്ന പ്രാര്‍ത്ഥനയോടെ അടുത്ത പ്രാഭാതം പുലരുന്നതും കാത്ത് ഉറങ്ങാതെയുറങ്ങി..

അകലെ പള്ളി മിനാരത്തില്‍ ബാങ്കൊലി..പൂവന്‍ കോഴി കൂകി ..കാക്കകള്‍ കരഞ്ഞു..അവറ്റകളുടെ ശബ്ദത്തില് ദുഖം തളം കെട്ടിയിരുന്നു.. ഞങ്ങള്‍ മെല്ലെ പടിവാതില്‍ വാതില്‍ തുറന്നു..കണ്ണൂകള്‍ വയലിലേയ്ക്കെറിഞ്ഞു..അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു അത്..മലവെള്ളം മുറ്റത്തെത്തി നില്‍ക്കുന്നു..പാരാവാരം കണക്കെ, മേലെ പറമ്പിലെ വാഴതലപ്പുകള്‍ മാത്രം കാണാം..കോലായില്‍ കൂനിയിരിക്കുന്നു ബര്യന്‍ചനും തരിപ്പ കണ്ണനും..കൂടെ പെണ്ണുങ്ങളും പിള്ളാരും..ഒഴിഞ്ഞ് കിടന്നിരുന്ന തൊഴുത്തില്‍ കാലികള്‍ നിന്നു മോങ്ങുന്നു..എല്ലാം പ്രളയം ഇക്കരെയെത്തിച്ച അക്കരെക്കാര്‍..കീരി മൂലക്കാര്‍ ഒന്നടങ്കം കുടിയേരിയിരിക്കുന്നു.അതാ പിന്നെയും വരുന്നു തോണീകള്‍ നിറയെ ആള്‍ക്കാര്‍..ആര്‍പ്പു വിളിയും അട്ടഹാസവുമില്ലാതെ.. ഇത്ര ദുരിതം വിത്യ്ക്കുന്ന ഒന്നാണോ മലവെള്ളം ?

പ്രഭാതത്തിന്‍റെ ശാന്തതയില്‍ അങ്ങകലെ കടലിലെ കോളിളക്കം ഞാന്‍ കാതോര്‍ത്തു..പടച്ചവനേ പ്രപഞ്ചത്തിന്‍റെ സര്‍വ്വ താളവും തെറ്റിയോ? മഴ എന്നിട്ടും വാശിയാലെ തിമര്‍ക്കുകയല്ലോ..എല്ലാരും വിറങ്ങലിച്ചിരിക്കുന്നു.. ഇന്നലത്തെ ആഘോഷത്തിമര്‍പ്പ് ഓര്‍ത്തു. വെള്ളം കേറാന്‍ ആശിച്ചതിന്‍റെ ശിക്ഷയാണോ..ഞങ്ങള്‍ കൂട്ടുകാര്‍ ഭയപ്പാടോടെ പരസ്പരം നോക്കി..മുതിര്‍ന്നവര്‍ അപ്പോള്‍ മനം നൊന്തു പ്രാര്‍ത്തിക്കുന്നുണ്ടായിരുന്നു...“പുലര്‍ച്ചെ നോക്കുമ്പോ.. മുറ്റത്ത് മുട്ടിനു മേല്‍ വെള്ളായീര്ന്ന് ഇപ്പോ ലേശം വലിഞ്ഞിട്ടുണ്ട് വെള്ളം താഴുന്ന ലക്ഷണമാ ” തളം കെട്ടിയ നിശബ്ദതയെ ഭജ്ഞിച്ച് കുഞ്ഞമ്മതിക്ക പറഞ്ഞു.അതൊരു ആശ്വാസ മന്ത്രമായി തോന്നി. പടച്ചോനേ..ഇനിയൊരിക്കലും ഇമ്മാതിരി വെള്ളം കേറരുതേ.. അപ്പോള്‍ എന്‍റെ മനസ്സും പ്രാര്‍ത്ഥിക്കയായിരുന്നു.

റോഡ് തോടായപ്പോള്‍

2009 നവംബർ 24, ചൊവ്വാഴ്ച

മലവെള്ളക്കാഴ്ച്ചകള്‍


മലവെള്ളത്തിന്‍റെ ചില നേര്‍കാഴ്ച്ചകള്‍


















2009 നവംബർ 23, തിങ്കളാഴ്‌ച

ഒരു ചക്കയുടെ ദുരന്ത കഥ




  മിനിക്കഥ- അന്‍വര്‍ സെയ്ദ്
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, അന്ന് കുഞ്ഞാലി ആറാം ക്ലാസ്സില്‍ പഠിക്കുകയാവും. ക്ലാസില്‍ വൈകിയെത്തുന്നത് പതിവാക്കിയ കുഞ്ഞാലിയെ മാഷ് ശാസിക്കുമായിരുന്നു, എന്നാല്‍ അവന്‍ എന്തെങ്കിലും കാരണം പറഞ്ഞ് മാഷെ പറ്റിക്കും.
അങ്ങനെ ജനുവരിയിലെ തണുത്ത ഒരു പ്രഭാതം, കുഞ്ഞാലിയും കുഞ്ഞീബിയും തീകളത്തില്‍ ചെന്നു തീ കാഞ്ഞു കുളിരു മാറ്റി. ഇറയില്‍ തിരുകിയ ചിരട്ടയില്‍ നിന്നു ഉമിക്കരി എടുത്ത് പല്ല് തേച്ചു. കുഞ്ഞിയകത്ത് കേറിയപ്പോള്‍ തേന്‍ വരിക്കയുടെ മാസ്മര ഗന്ധം കുഞ്ഞാലിയെ ഉന്മാദ പുളകിതനാക്കി. നാക്കില്‍ വെള്ളമൂറി. അവനു ആക്രാന്തം മൂത്തു. എന്നാല്‍ ചക്കയുടെ കൈകാര്യ കര്‍ത്തവ്യം കുഞ്ഞീബിക്കാണു, രണ്ട് വയസ്സിന്‍റെ മൂപ്പാണ് ഈ അവകാശം അവള്‍ക്ക് നേടി കൊടുത്തത്. “ വലിയ മൂപ്പത്തി കുഞ്ഞാലിക്ക് നിരാശയായി. എന്താണു മാര്‍ഗ്ഗം അവന്‍റെ തലപുകഞ്ഞു.

കുഞ്ഞിബി ഇന്നു സ്കൂളില്‍ പോണില്ല എന്തായിരിക്കാം കാരണം, മറ്റൊന്നുമായിരിക്കില്ല - ഞാന്‍ പോയ തഞ്ചം നോക്കി ചക്ക മുഴുവന്‍ തിന്നു തീര്‍ക്കാനാവും മൂപ്പത്തിയുടെ പരിപാടിസമ്മതിക്കില്ല ഞാന്‍ആദി വ്യാധിയായി അവനില്‍ പടര്‍ന്നു…‘’പത്തായമേ ശരണമയ്യ‘’ കുഞ്ഞാലി നീര്‍നിമേഷനായി. കുഞ്ഞീബി ഉമ്മറത്ത് ഉരളില്‍ അരിയിടിക്കുകയാണു പുട്ടുണ്ടാക്കാന്‍..ഇതു തന്നെ പറ്റിയ സമയം ങ്യാഹ ഹ ഹ

ഞൊടിയിടയില്‍ മുഴുത്ത ചക്ക വാരിയെടുത്തു. ഇഴഞ്ഞിഴഞ്ഞ് ചായ്പില്‍ കയറി , കൊടുവാളെടുത്ത് വെട്ടി രണ്ടായി പകുത്തു..സംഗതി സക്സസ്..ഇനി പണ്ഡാരം കുഞ്ഞീബിയെങ്ങാനും വന്നേക്കുമോ !
വീണ്ടും പരിസരത്ത് കണ്ണുപരതി..ആരുമില്ല.മുറിയന്‍ചക്കയുമായികുഞ്ഞാലിപത്തായത്തിനുള്ളിലേയ്ക്ക്
ഊളിയിട്ടു. ഓരോന്നായി ചുളകള്‍ പിഴുതെടുത്ത് അണ്ണാക്കില്‍ തള്ളീ. അവന്‍റെ ഒടുക്കത്തെ ആക്രാന്തം !
ചക്കയുടെ സിംഹ ഭാഗവും അകത്താക്കി. ഇനി ചക്ക മടലെങ്ങാനും ബാക്കി വന്നാലായി. തീര്‍ക്കാനുള്ള
ബദ്ധപ്പാടില്‍ ചക്കച്ചേണീ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം നിലച്ചേക്കുമോ എന്നു ശങ്കിച്ചു പോയി
ക്ഫും ങ്ക്ഫും..ചുമയുടെ ശബ്ദം പത്തായത്തിനുള്ളില്‍ ഡീട്ടീയെസ് പ്രതീതി തീര്‍ത്തു. എലിപ്പെട്ടിയില്‍
കുടുങ്ങിയ എലിയെ പോലെ കുഞ്ഞാലി പത്തായത്തില്‍ പിടഞ്ഞു..

അതേസമയം, ചക്ക കാണാതെ പരവശയായി കുഞ്ഞീബി ഒടുക്കം ചായ്പിലെത്തി..അപ്പോഴാണു പത്തായത്തില്‍ പിടയുന്ന കുഞ്ഞാലിയെ കാണുന്നത്. അനിയന്‍റെ ആക്രാന്തത്തില്‍ ആദ്യം ദേശ്യം തോന്നിയെങ്കിലും കുഞ്ഞാലിയുടെ നിസ്സഹായാവസ്ഥയിലവള്‍ക്ക് ഖേദം തോന്നി..അങ്ങിനെ പതിയെ അവനെ പുറത്തെടുത്ത് വെളിയില്‍ കൊണ്ട് പോയി ഇരുത്തി. അപ്പോഴും കുഞ്ഞാലിയുടെ ചുമ നിലച്ചിരുന്നില്ല. കുഞ്ഞീബി പുറം തടവി, തലപിടിച്ചു കുലുക്കി,ഒപ്പം കുഞ്ഞാലി വായില്‍ വിരലിട്ടു ഓക്കാനിച്ചു..ബ് ഹുവാ ആഹ്.. കുഞ്ഞാലി അകത്താക്കിയതെല്ലാം ചറ പറാ പുറത്തായിഹാവൂ ന്തോരാശ്വാസം..കുഞ്ഞീബി അതെല്ലാം നീ വാരിയെടുത്തോ?

കണക്കായിപ്പോയ് ങ്ക്ക് തരാതെ തിന്നതിതിന്നു പടച്ചോന്‍ തന്ന ശിക്ഷയാ ഇത് ആക്രകൊതിയന്‍..
കുഞ്ഞീബി ചൊടിച്ചുമതിയെട്ടീ..പോ അകത്ത് തൊടങ്ങി രണ്ടും കൂടി ഗുലുമാല്‍.. ഉമ്മ ഇടപെട്ടു
അങ്ങിനെ കുഞ്ഞീബി ചായ്പ്പില്‍ കിടന്ന പാതിമുറിയാക്കിയ ചക്കയുമായി പോരാട്ടം തുടങ്ങി, കുഞ്ഞാലിക്ക്
ബാക്കി വെക്കാതെ മുഴുവന്‍ അവള്‍ തന്നെ അകത്താക്കി, ചെറിയ പ്രതികാര ബുദ്ധിയോടെ..

ഈ കരണം മറിച്ചിലിനിടയില്‍ സമയം പോയത് തീരെ അറിഞ്ഞിരുന്നില്ല..സമയനിഴല്‍ അപ്പോഴേക്കും നടുമുറ്റത്തെത്തിയിരുന്നു - അഥവാ മണി പത്ത്.. കുഞ്ഞാലി സട കുടഞ്ഞു..കയ്യില്‍ കിട്ടിയ ബുക്കുമായി
സ്കൂളിലേയ്ക്കോടി.. ക്ലാസിന്‍റെ പടിവാതിയ്ക്കല്‍ അവന്‍ പട്ടിയേ പോലെ കിതച്ചു. ദാമോദരന്‍ മാഷ്
ക്ലാസെടുത്തു നില്‍ക്കയായിരുന്നു..

തെല്ലിട കുഞ്ഞാലി ചിന്തയിലാണ്ടു..എന്ത് കാരണം പറയും ?! … ഇന്നലെ പശുകുത്താന്‍ വന്നു.. ചെളിയില്‍ വീണു എന്നൊക്കെ പറഞ്ഞൊപ്പിച്ചു ഇന്നെന്തു പറയും..? ഏന്തായാലും ചക്ക ദുരന്തം പരയേണ്ടെന്ന് വെച്ചു  അതെ അതു തന്നെ മനസ്സില്‍ ചില എഡിറ്റിങ്ങുകള്‍ രൂപപ്പെടുത്തുകയായിരുന്നു
 മാഷേ,
ഞാനല്പം വൈകി, ഇന്നലത്തെ ആ പശു ഇന്നു എന്നെ കുത്താന്‍ വരാന്‍ വൈകിയതിനാലാണു ഞാന്‍
എത്താന്‍ വൈകിയത്. ആയതിനാല്‍ എന്നെ ക്ലാസില്‍ കേറ്റണമെന്നപേക്ഷ. ആത്മഗതം ഗദ്ഗദമായി
പുറത്തേയ്ക്ക് തികട്ടികുഞ്ഞാലിയുടെ പ്രസ്ഥാവന കേട്ട് മാഷടക്കം ക്ലാസില്‍ കൂട്ടച്ചിരി
പ്രകമ്പനം കൊണ്ടു.

കുഞ്ഞാലീസ് കുഞ്ഞീബീസ് തമാശകള്‍ ഇനിയും (തുടരും) ഇന്‍ശാ അള്ളാ..